Kerala

'കെഎസ്ഇബി സാലറി ചലഞ്ചിനേക്കുറിച്ച് വിശദീകരിക്കുന്ന നന്മമരം ആശാന്മാര്‍'; ട്രോളുമായി വിടി ബല്‍റാം

കെഎസ്ഇബി സാലറി ചലഞ്ചിനേക്കുറിച്ച് വിശദീകരിക്കുന്ന നന്മമരം ആശാന്മാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയ ബാധിതര്‍ക്കായി സാലറി ചാലഞ്ച് വഴി ജീവനക്കാരില്‍ നിന്ന് സമാഹരിച്ച തുക കെഎസ്ഇബി വകമാറ്റിയതിനെ ട്രോളി  കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. കെഎസ്ഇബി സാലറി ചലഞ്ചിനേക്കുറിച്ച് വിശദീകരിക്കുന്ന നന്മ മരം ആശാന്മാര്‍ എന്നുപറഞ്ഞ് ചിത്രം സഹിതമായിരുന്നു ബല്‍റാമിന്റെ ട്രോള്‍. 

സാലറി ചാലഞ്ച് വഴി കിട്ടിയ 132 കോടി രൂപ പത്ത് മാസം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നില്ല. ഈ തുക ഉടന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുമെന്നാണ് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ളയുടെ വിശദീകരണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സാലറി ചലഞ്ചിലൂടെ കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് കെഎസ്ഇബി പണം സമാഹരിച്ച തുടങ്ങിയത്. ഇതില്‍, വെറും 10 കോടി 23 ലക്ഷം രൂപ മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയത്. പത്തു മാസമായി ജീവനക്കാരില്‍ നിന്നു പിടിച്ച 132 കോടി 46 ലക്ഷം രൂപ കെഎസ്ഇബി സ്വന്തം അക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തി പ്രളയ ബാധിതര്‍ക്ക് ആശ്വാസമാകേണ്ട തുകയാണ് കെഎസ്ഇബി മാസങ്ങളായി സ്വന്തം അക്കൗണ്ടില്‍ സൂക്ഷിക്കുന്നത്. ഭീമമായ ഈ തുകയ്ക്ക് കിട്ടിയ പലിശ എത്രയെന്നും കെഎസ്ഇബി വ്യക്തമാക്കുന്നില്ല. ഒന്നിച്ചൊരു വലിയ തുക നല്‍കാന്‍ വേണ്ടിയാണ് എല്ലാ മാസവും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറാത്തതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

<

p> 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT