Kerala

കെവിന്റെ മൃതദേഹം കിടന്നിരുന്നത് അരയ്‌ക്കൊപ്പം വെള്ളത്തില്‍; ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചു

അനീഷിന്റെ ദേഹത്ത് മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്നും മുഖത്ത് പലവട്ടം അടികൊണ്ടതിന്റെ പരുക്കുണ്ടായിരുന്നെന്നും ഡോ. കെ. മെര്‍വിന്‍ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം; തെന്മല ചാലിയക്കരയിലെ ആറ്റില്‍ നിന്നു കെവിന്റെ മൃതദേഹം പുറത്തെടുക്കുമ്പോള്‍ അരയ്‌ക്കൊപ്പം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍. പുഴയില്‍ നിന്നു മൃതദേഹം പുറത്തെടുക്കുന്ന ദൃശ്യം കോടതിയില്‍ പ്രദര്‍ശിപ്പിച്ച ശേഷമായിരുന്നു വാദം. തുടര്‍ന്ന് ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചു. 
 
കെവിന്റെ ബന്ധു അനീഷ് സെബാസ്റ്റ്യനെ പരിശോധിച്ച ഡോക്ടറും കോടതിയില്‍ മോഴി നല്‍കി. അനീഷിന്റെ ദേഹത്ത് മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്നും മുഖത്ത് പലവട്ടം അടികൊണ്ടതിന്റെ പരുക്കുണ്ടായിരുന്നെന്നും ഡോ. കെ. മെര്‍വിന്‍ വ്യക്തമാക്കി. കൂടാതെ തന്നെ ചിലര്‍ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന് അനീഷ് പറഞ്ഞതായും ഡോക്ടര്‍ മൊഴി നല്‍കി.

ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ നൈറ്റ് ഓഫിസര്‍ എഎസ്‌ഐ ടി.എം. ബിജുവിനെതിരെ ഒന്നാം പ്രതി സാനു ചാക്കോയും 3-ാം പ്രതി ഇഷാനും ഈരാറ്റുപേട്ട മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴി കോടതി താല്‍ക്കാലിക തെളിവായി സ്വീകരിച്ചു. പൊലീസുകാര്‍ ഉള്‍പ്പെട്ട കൈക്കൂലിക്കേസിലാണ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ