Kerala

കെവിന്റെ മൃതദേഹം കിടന്നിരുന്നത് അരയ്‌ക്കൊപ്പം വെള്ളത്തില്‍; ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചു

അനീഷിന്റെ ദേഹത്ത് മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്നും മുഖത്ത് പലവട്ടം അടികൊണ്ടതിന്റെ പരുക്കുണ്ടായിരുന്നെന്നും ഡോ. കെ. മെര്‍വിന്‍ വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം; തെന്മല ചാലിയക്കരയിലെ ആറ്റില്‍ നിന്നു കെവിന്റെ മൃതദേഹം പുറത്തെടുക്കുമ്പോള്‍ അരയ്‌ക്കൊപ്പം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍. പുഴയില്‍ നിന്നു മൃതദേഹം പുറത്തെടുക്കുന്ന ദൃശ്യം കോടതിയില്‍ പ്രദര്‍ശിപ്പിച്ച ശേഷമായിരുന്നു വാദം. തുടര്‍ന്ന് ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചു. 
 
കെവിന്റെ ബന്ധു അനീഷ് സെബാസ്റ്റ്യനെ പരിശോധിച്ച ഡോക്ടറും കോടതിയില്‍ മോഴി നല്‍കി. അനീഷിന്റെ ദേഹത്ത് മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്നും മുഖത്ത് പലവട്ടം അടികൊണ്ടതിന്റെ പരുക്കുണ്ടായിരുന്നെന്നും ഡോ. കെ. മെര്‍വിന്‍ വ്യക്തമാക്കി. കൂടാതെ തന്നെ ചിലര്‍ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന് അനീഷ് പറഞ്ഞതായും ഡോക്ടര്‍ മൊഴി നല്‍കി.

ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ നൈറ്റ് ഓഫിസര്‍ എഎസ്‌ഐ ടി.എം. ബിജുവിനെതിരെ ഒന്നാം പ്രതി സാനു ചാക്കോയും 3-ാം പ്രതി ഇഷാനും ഈരാറ്റുപേട്ട മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴി കോടതി താല്‍ക്കാലിക തെളിവായി സ്വീകരിച്ചു. പൊലീസുകാര്‍ ഉള്‍പ്പെട്ട കൈക്കൂലിക്കേസിലാണ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

30,000 മുതൽ മൂന്ന് ലക്ഷം രൂപവരെ ശമ്പളം, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസിയിൽ ഓഫീസർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ വരെയുള്ള ഒഴിവുകൾ; ഏപ്രിൽ മൂന്ന് വരെ അപേക്ഷിക്കാം

SCROLL FOR NEXT