Kerala

കോടതി ജാമ്യം നല്‍കരുതെന്ന് പൊലീസ്; താടിയെല്ല് തകര്‍ന്ന ഉസ്മാന്‍ റിമാന്‍ഡില്‍ 

ആലുവയില്‍ പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉസ്മാനെ റിമാന്‍ഡ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:ആലുവയില്‍ പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉസ്മാനെ റിമാന്‍ഡ് ചെയ്തു. പൊലീസ് വാഹനം തട്ടിയത് ചോദ്യം ചെയ്തതിന്റെ പേരില്‍ നടുറോഡിലും എടത്തല പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയും മര്‍ദിച്ച ഉസ്മാന്‍ താടിയെല്ല് തകര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആശുപത്രി വിട്ടാലുടന്‍ ജയിലിലേക്ക് മാറ്റാനാണ് പൊലീസ് തീരുമാനം. ഉസ്മാന് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഉസ്മാനെ മര്‍ദിച്ചതിന്റെ പേരില്‍ പൊലീസുകാര്‍ക്കെതിരായ കേസില്‍ നടപടിയില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പൊലീസ് അതിക്രമത്തില്‍ മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചെന്ന്് ആശുപത്രിയില്‍ കഴിയുന്ന ഉസ്മാന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.കവലയില്‍ ടൂവിലറില്‍ സുഹൃത്തിനൊപ്പം സംസാരിച്ചു നിന്നപ്പോഴാണ് വാഗണാറില്‍ നാലുപേര്‍ എത്തുന്നത്. താന്‍ ആദ്യം പൊലീസുകാരെ അടിച്ചെന്ന വാദം ശരിയല്ല. മുഖ്യമന്ത്രിയെ ആരോ തെറ്റിധരിപ്പിച്ചതാണെന്ന് ഉസ്മാന്‍  വ്യക്തമാക്കി.  പൊലീസുകാരാണെന്ന് മനസിലായില്ല. അവരാണ് ആദ്യം ആക്രമിച്ചത്. അതിനുശേഷം സ്‌റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. 

തന്റെ തല മറ്റൊരാളുടെ കാലുകളുടെ ഇടയില്‍വച്ച് തറയില്‍ കുനിച്ചിരുത്തി നട്ടെല്ലിന് ഇടിച്ചു. രക്തം ഛര്‍ദിച്ചതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. മുഖത്തെ പരുക്കിന് ശസ്ത്രക്രിയ കഴിഞ്ഞു, കാഴ്ചക്ക് തകരാറുണ്ട്.  നട്ടെല്ലിന് പരുക്കുണ്ടോയെന്ന് പരിശോധിക്കുമെന്നും ഉസ്മാന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ജീവനക്കാര്‍ക്ക് പിഎഫ് ഇല്ലേ?, 100 രൂപ പിഴയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം; എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം ആരംഭിച്ച് കേന്ദ്രം

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

SCROLL FOR NEXT