Kerala

കൊലപാതകമെന്ന് ആദ്യമേ തന്നെ മനസ്സിലായി, മുൻ ഡിവൈഎസ്പിയുടെ മൊഴി; അഭയ കേസിൽ വീണ്ടും വിചാരണ തുടങ്ങി 

കേസിന്റെ വിചാരണ ആറ് മാസത്തിനു ശേഷമാണ് വീണ്ടും തുടങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ സിബിഐ കോടതിയിൽ വീണ്ടും വിചാരണ ആരംഭിച്ചു. സിബിഐ മുൻ ഡിവൈഎസ്പി വർഗീസ് തോമസിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തി. സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്നു പ്രാരംഭ അന്വേഷണ ഘട്ടത്തിൽ തന്നെ മനസ്സിലായതായി അദ്ദേഹം മൊഴി നൽകി. 

എസ്‌പി ത്യാഗരാജന്റെ സമ്മർദത്തെത്തുടർന്നാണ് വിആർഎസ് വാങ്ങി സർവീസ് വിട്ടതെന്നും വർഗീസ് തോമസ് പറഞ്ഞു. ഹൈക്കോടതിയിൽ കേസുകൾ കാരണം നിർത്തിവച്ച വിചാരണ ആറ് മാസത്തിനു ശേഷമാണ് വീണ്ടും തുടങ്ങിയത്. 

നേരത്തെ കൊറോണ സാഹചര്യം കണക്കിലെടുത്ത് വിചാരണ നിർത്തിവയ്ക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നു. വിചാരണ വൈകിപ്പിക്കാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ തിരുമാനം. വിചാരണയ്ക്ക് വിഡിയോ കോൺഫറൻസിംഗ് പ്രയോജനപ്പെടുത്താമെന്ന് കോടതി ചൂണ്ടിക്കാട്ടി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍; 'ആചാരങ്ങള്‍ സംരക്ഷിക്കണം', നിലപാട് സുപ്രീംകോടതിയെ അറിയിക്കും

ഒമാനില്‍ ഡ്രോണുകള്‍ വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു, ടെഹ്‌റാനില്‍ തുടര്‍ സ്‌ഫോടനങ്ങള്‍

'66-ാം വയസില്‍ ഗര്‍ഭിണി?'; 'റിയല്‍ ലൈഫ് ബദായ് ഹോ' വാര്‍ത്തകളോട് പ്രതികരിച്ച് നീന ഗുപ്ത

'കാശിന് ആവശ്യം വരുമ്പോൾ ഭാര്യയോട് ചോദിക്കും; ഒരു നിർമാതാവാകാൻ എന്നെ പ്രാപ്തനാക്കിയത് അതാണ്'

ഐപിഎൽ തൊട്ടടുത്ത്; ചെന്നൈ സൂപ്പർ കിങ്സിനെതിരെ സൺ നെറ്റ്‌വർക്ക് ഹൈക്കോടതിയിൽ

SCROLL FOR NEXT