Kerala

കോട്ടയത്ത്  16പേര്‍ക്ക് കൂടി കോവിഡ്; കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച ഒരാളും ഉള്‍പ്പെടുന്നു.

സമകാലിക മലയാളം ഡെസ്ക്


കോട്ടയം: ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച ഒരാളും ഉള്‍പ്പെടുന്നു. വിദേശത്തുനിന്ന് എത്തിയ ആറു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ഏഴു പേരും കോവിഡ് ബാധിതരായി.

ആറു പേര്‍ രോഗമുക്തരായി. കോട്ടയം ജില്ലയില്‍നിന്നുള്ള 228 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ  455 പേര്‍ക്ക് രോഗം ബാധിച്ചു. 227 പേര്‍ രോഗമുക്തരായി. 

മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം 60, പാലാ ജനറല്‍ ആശുപത്രി 53, അകലക്കുന്നം പ്രാഥിക ചികിത്സാ കേന്ദ്രം 42, കോട്ടയം ജനറല്‍ ആശുപത്രി 38, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി 31,  എറണാകുളം മെഡിക്കല്‍ കോളജ്  2,  ഇടുക്കി മെഡിക്കല്‍ കോളജ് 2 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. 

പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പഞ്ചായത്ത്, വാര്‍ഡ് ക്രമത്തില്‍
1.പാറത്തോട് ഗ്രാമപഞ്ചായത്ത് 7, 8, 9
2.മണര്‍കാട് ഗ്രാമപഞ്ചായത്ത് 8
3.അയ്മനം ഗ്രാമപഞ്ചായത്ത് 6
4.കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് 16
5.ഉദയനാപുരം ഗ്രാമപഞ്ചായത്ത് 16
6.തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് 4
7.കുമരകം ഗ്രാമപഞ്ചായത്ത് 4,12
8.പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് 7
9.ടിവിപുരം ഗ്രാമപഞ്ചായത്ത് 10
10.ഏറ്റുമാനൂര്‍  മുനിസിപ്പാലിറ്റി 35
11.വെച്ചൂര്‍    ഗ്രാമപഞ്ചായത്ത് 3
12.മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത് 11,12

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT