പ്രതീകാത്മകചിത്രം 
Kerala

കോവിഡ് ഭീതിയില്‍ കാട്ടുപാതയിലൂടെ തമിഴ്‌നാട്ടില്‍ നിന്ന് നാട്ടില്‍ എത്താന്‍ ശ്രമിച്ചു, വഴി തെറ്റി; രക്ഷയായി പഞ്ചായത്ത് 

ലോക്ക്ഡൗണിനിടെ, തമിഴ്‌നാട്ടിലെ വാല്‍പാറയില്‍ നിന്ന് ഇടമലക്കുടി വഴി കേരളത്തിലേക്ക് വരുന്നതിനിടയില്‍ വഴി തെറ്റി കാട്ടിലകപ്പെട്ടയാളെ പഞ്ചായത്തധികൃതര്‍ കണ്ടെത്തി നിരീക്ഷണത്തിലാക്കി

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: ലോക്ക്ഡൗണിനിടെ, തമിഴ്‌നാട്ടിലെ വാല്‍പാറയില്‍ നിന്ന് ഇടമലക്കുടി വഴി കേരളത്തിലേക്ക് വരുന്നതിനിടയില്‍ വഴി തെറ്റി കാട്ടിലകപ്പെട്ടയാളെ പഞ്ചായത്തധികൃതര്‍ കണ്ടെത്തി നിരീക്ഷണത്തിലാക്കി. അടിമാലി സ്വദേശി ജോണിയെ (50) ആണ് മാങ്കുളം പഞ്ചായത്തധികൃതര്‍ കണ്ടെത്തിയത്. 

വാല്‍പാറയില്‍ ഒരു സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് സമ്പൂര്‍ണ സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തി. ഇവിടെ ഏലക്കാ വ്യാപാര സ്ഥാപനം നടത്തുന്ന ജോണി അവിടെ നിന്നു നടന്ന്, ഇടമലക്കുടി പഞ്ചായത്തിലെ കാട്ടുപാത വഴി കഴിഞ്ഞ ദിവസം അടിമാലിക്ക് പുറപ്പെട്ടു. എന്നാല്‍ വനത്തില്‍ വച്ച് വഴിതെറ്റിപ്പോയ ഇയാള്‍ ഫോണില്‍ സുഹൃത്തിനെ വിളിച്ചു. സുഹൃത്താണ് മാങ്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യുവിനെ വിവരമറിയിച്ചത്. 

തുടര്‍ന്ന് പഞ്ചായത്ത് അധികൃതരും വൊളന്റിയര്‍മാരും നടത്തിയ തിരച്ചിലില്‍ വനത്തിലെ പാറക്കെട്ടില്‍ അവശനിലയില്‍ ഇയാളെ കണ്ടെത്തി. അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച് പരിശോധനകള്‍ക്കു ശേഷം നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ബദാം പാല്‍ കുടിക്കാറുണ്ടോ?; ആരോഗ്യഗുണങ്ങള്‍ ഇതൊക്കെ

തെലങ്കാനയില്‍ ബസ്സിന് പിന്നിലേക്ക് ടിപ്പര്‍ലോറി ഇടിച്ചുകയറി; 24 മരണം; മരിച്ചവരില്‍ മൂന്ന് മാസം പ്രായമായ കുട്ടിയും; വിഡിയോ

'ആ സൂപ്പർ താരത്തിന്റെ ഏഴ് മാനേജർമാർ അന്ന് എന്നെ ചീത്ത വിളിച്ചു; അതോടെ ആ സിനിമ തന്നെ ഞാൻ വേണ്ടെന്ന് വച്ചു'

ധനാഗമനം, വിദ്യാഗുണം, വിവാഹം, വിദേശവാസ യോഗം; ഈ നക്ഷത്രക്കാര്‍ക്ക് നല്ല ആഴ്ച

SCROLL FOR NEXT