Kerala

ഗെയില്‍ വിരുദ്ധ സമരം: കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും മുസ്ലീംലീഗ് പ്രതിനിധികള്‍ ഇറങ്ങിപ്പോയി 

ഇറങ്ങിപ്പോക്ക് 11 പേര്‍ക്ക് എതിരെ വീണ്ടും കേസെടുത്തതില്‍ പ്രതിഷേധിച്ച് 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : ഗെയില്‍ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാകളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന്  മുസ്ലീം ലീഗ് പ്രതിനിധികള്‍ ഇറങ്ങിപ്പോയി. 11 പേര്‍ക്ക് എതിരെ വീണ്ടും കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. കോഴിക്കോട് മുക്കത്ത് ജില്ലാകള്കടര്‍ വിളിച്ചു ചേര്‍ത്ത യോഗം പ്രഹസനമാണെന്ന് മുസ്ലീംലീഗ്  ആരോപിച്ചു.സമവായശ്രമങ്ങളുമായി ഇനി സഹകരിക്കില്ലെന്നും മുസ്ലീം ലീഗ് പ്രതിനിധികള്‍ അറിയിച്ചു. അതേസമയം ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസ പാക്കേജ് തയ്യാറാക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ഗെയില്‍ അധികൃതരുടെ വാഹനം കത്തിച്ചസംഭവത്തില്‍ 11 പേര്‍ക്ക് എതിരെ കേസെടുത്തതാണ് മുസ്ലീംലീഗിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം വ്യവസായമന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പ്രതിഷേധക്കാര്‍ക്ക് എതിരെ കേസ് എടുക്കില്ലെന്ന് ഉറപ്പുലഭിച്ചിരുന്നതായി മുസ്ലീംലീഗ് വ്യക്തമാക്കുന്നു. എന്നാല്‍ ഇതിന് വിപരീതമായ നടപടിയാണ് ഉണ്ടായതെന്ന് മുസ്ലീം ലീഗ് ആരോപിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്റെ കാറില്‍ സംസ്ഥാനം വിടാന്‍ ശ്രമം, രാത്രി റോഡില്‍ വാഹനം തടഞ്ഞ് പൊലീസ്, 'മിന്നല്‍ നീക്ക'ത്തില്‍ രഞ്ജിത്ത് കുടുങ്ങി

ജേണലിങിലൂടെ കൈവരിക്കാം മാനസികാരോഗ്യം

വെറും 10 കോടി ബഡ്ജറ്റ്, തിരിച്ചുപിടിച്ചത് 61 കോടി; 'തായ്‌കിഴവി' ഒടിടിയിലേക്ക്

ഷാജി പാപ്പന്റെയും പിള്ളേരുടെയും മൂന്നാം വരവും കലക്കി! 111 കോടിക്ക് മുകളിൽ കളക്ഷനുമായി 'ആട് 3'; സക്സസ് ടീസർ

കണ്ണുകൾ തുടിക്കുന്നതിനു പിന്നിൽ?

SCROLL FOR NEXT