Kerala

ചാച്ചാ ഈ നമ്പര്‍ കണ്ടാല്‍ വിടരുതെന്ന് മകന്‍ ; മല്‍സ്യത്തൊഴിലാളിയുടെ വീട്ടിലേക്ക് ഭാഗ്യദേവതയെത്തി ; 65 ലക്ഷം സമ്മാനം

ഭാഗ്യപരീക്ഷണത്തിന് മകന്‍ പറഞ്ഞു കൊടുത്ത നമ്പറിനാണ് സന്തോഷിനെ തേടി അറുപത്തിയഞ്ച് ലക്ഷവും സമാശ്വാസസമ്മാനങ്ങളും എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ :  കേരള ലോട്ടറിയുടെ 536-ാമത് വിന്‍വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ അറുപത്തിയഞ്ച് ലക്ഷം രൂപ മല്‍സ്യത്തൊഴിലാളിയായ കലവൂര്‍ സ്വദേശി സന്തോഷിന്. ഭാഗ്യപരീക്ഷണത്തിന് മകന്‍ പറഞ്ഞു കൊടുത്ത നമ്പറിനാണ് സന്തോഷിനെ തേടി അറുപത്തിയഞ്ച് ലക്ഷവും സമാശ്വാസസമ്മാനങ്ങളും എത്തിയത്. കൂടാതെ എണ്‍പത്തി എണ്ണായിരം രൂപയും എട്ട് ടിക്കറ്റുകളിലായും കിട്ടി.

കാട്ടൂര്‍ കുന്നേല്‍ സന്തോഷ് മകന്‍ ബ്ലെസണിന്റെ താത്പര്യം കൂടി കണക്കിലെടുത്താണ് മിക്കപ്പോഴും ടിക്കറ്റ് എടുക്കാറുള്ളത്. സി.എസ്.ബാബുവിന്റെ ഉടമസ്ഥതയില്‍ കലവൂര്‍ ബസ് സ്റ്റാന്‍ഡിലുള്ള മനോരമ ഏജന്‍സിയില്‍നിന്ന് ഞായറാഴ്ച പന്ത്രണ്ട് ടിക്കറ്റുകളാണ് സന്തോഷ് എടുത്തത്.

ചെല്ലുന്ന ഏജന്‍സിയില്‍ ഉദ്ദേശിക്കുന്ന നമ്പര്‍ ഇല്ലെങ്കില്‍ അത് തേടിപ്പിടിച്ച് എടുക്കുകയാണ് പതിവെന്ന് സന്തോഷ് പറഞ്ഞു. പലപ്പോഴും ചെറിയ ചെറിയ സമ്മാനങ്ങള്‍ അടിച്ചിട്ടുണ്ടെങ്കിലും ഒന്നാം സമ്മാനം ആദ്യമായാണ് കുന്നേല്‍ വീട്ടിലേക്കു എത്തുന്നത്. പൊന്തുവള്ളത്തിലാണ് മീന്‍പിടിക്കാന്‍ പോകുന്നത്. ഒരുമാസത്തോളമായി കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കാര്യമായ പണിയില്ലാതെ ബുദ്ധിമുട്ടുമ്പോളാണ് ഭാഗ്യദേവത കടാക്ഷിച്ചത്.

വിദ്യാര്‍ഥികളായ അഷ്‌നയും അഞ്ജിതയുമാണ് മറ്റ് രണ്ട് മക്കള്‍. ഭാര്യ റീനയും അച്ഛന്‍ മൈക്കിളും, അമ്മ അന്നമ്മയും അടങ്ങുന്നതാണ് സന്തോഷിന്റെ കുടുംബം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു