Kerala

ചോരക്കളി നിര്‍ത്തുകയില്ലെന്ന സന്ദേശമാണ് മാര്‍ക്‌സിസ്റ്റുകാര്‍ നല്‍കുന്നതെന്ന് കുമ്മനം

കണ്ണൂരില്‍ നിരപരാധികളെ കൊല്ലുക, വേട്ടയാടുക എന്നത് സ്ഥിരം സംഭവമായിരിക്കുകയാണ് - ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപ്പെടുത്തിയ സംഭവം സമാനതകളില്ലാത്തതാണെന്ന് കുമ്മനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പയ്യന്നൂരില്‍ മൊട്ടക്കുന്നിനടുത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപ്പെടുത്തിയ സംഭവം സമാനതകളില്ലാത്തതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കണ്ണൂരില്‍ നിരപരാധികളെ കൊല്ലുക, വേട്ടയാടുക എന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്. ബൈക്കില്‍ സ്വതന്ത്രമായി യാത്ര ചെയ്യുമ്പോഴാണ് ബിജുവിനെ മാര്‍ക്‌സിസ്റ്റുകാര്‍ വെട്ടിക്കൊല്ലുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം പതിനാല് പാര്‍ട്ടിപ്രവര്‍ത്തകരാണ് കൊലചെയ്യപ്പെട്ടതെന്നും കുമ്മനം പറഞ്ഞു. 


കണ്ണൂര്‍ പ്രദേശത്ത് എന്തുചെയ്യുമെന്ന തലക്കനമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുള്ളത്. കഴിഞ്ഞ ദിവസം എറണാകുളം മഹാാജാസില്‍ ലഭിച്ച മാരകായുധങ്ങള്‍ വെറും പണിയായുധങ്ങള്‍ മാത്രമാണ് ലഘുകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇങ്ങിനെ മുഖ്യമന്ത്രി തന്നെ ന്യായികരിക്കുമ്പോള്‍ എങ്ങിനെ സമാധാനം പുലരും. പൊലീസ് തങ്ങളെ പിടിക്കില്ലെന്ന അവരുടെ വിശ്വാസമാണ് ഈ ചെയ്തിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നത്. സ്വത്തിനുംജീവനും സംരക്ഷണം കൊടുക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്. മുഖ്യമന്ത്രി എല്ലാവരുടെയും ഭരണകര്‍ത്താവാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും കുമ്മനം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT