Kerala

ജനപക്ഷം-ബിജെപി അവിശ്വാസം പാസ്സായി ; പൂഞ്ഞാര്‍ പഞ്ചായത്ത് സിപിഎമ്മിന് നഷ്ടമായി

ജനപക്ഷവും ബിജെപിയും ചേര്‍ന്ന് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസും പിന്തുണയ്ക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : പൂഞ്ഞാര്‍ പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായി. ബിജെപിയും ജനപക്ഷവും ചേര്‍ന്ന് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായതോടെയാണ് പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായത്. 

പഞ്ചായത്ത് പ്രസിഡന്റ് ബി രമേശിനെതിരെ ജനപക്ഷവും ബിജെപിയും ചേര്‍ന്ന് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസും പിന്തുണയ്ക്കുകയായിരുന്നു. 13 അംഗ പഞ്ചായത്തില്‍ എട്ടംഗങ്ങളാണ് അവിശ്വാസത്തെ പിന്തുണച്ചത്. 

അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്നും സിപിഎം അംഗങ്ങള്‍ വിട്ടുനിന്നു. നേരത്തെ പിസി ജോര്‍ജ്ജിന്റെ പാര്‍ട്ടിയായ ജനപക്ഷത്തിന്റെ പിന്തുണയോടെയാണ് സിപിഎം പൂഞ്ഞാര്‍ പഞ്ചായത്ത് ഭരിച്ചത്. 

എന്നാല്‍ ശബരിമല വിഷയത്തില്‍ അടക്കം സിപിഎമ്മുമായി തെറ്റിയ ജനപക്ഷം ബിജെപിക്കൊപ്പം നിലയുറപ്പിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി സിപിഎം പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT