Kerala

ജയിലില്‍ കഴിഞ്ഞത് അവിശ്വാസികള്‍ മലകയറുമോയെന്ന ആശങ്കയില്‍; ഇരുമുടിക്കെട്ട് കാത്തുവച്ചിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

ജയിലില്‍ കഴിഞ്ഞത് അവിശ്വാസികള്‍ മലകയറുമോയെന്ന ആശങ്കയില്‍; ഇരുമുടിക്കെട്ട് കാത്തുവച്ചിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല വിഷയം ഉയര്‍ത്തി ബിജെപി പ്രക്ഷോഭം ശക്തമായി മുന്നോട്ടുകൊണ്ടുപോവുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി പാര്‍ട്ടി മുന്നോട്ടുപോവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജയില്‍ മോചിതനായ ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

ശബരിമല സമരത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നതില്‍ വിഷമമില്ല. ശബരിമലയില്‍ അവിശ്വാസികള്‍ കയറുമോയെന്ന ആശങ്ക മാത്രമാണ് ജയിലില്‍ കിടന്ന ദിവസങ്ങളില്‍ ഉണ്ടായിരുന്നത്. ഈ ഇരുപത്തിരണ്ടു ദിവസവും അവിശ്വാസികള്‍ക്ക് ആചാര ലംഘനം നടത്താനായില്ല എന്നതില്‍ ആശ്വാസമുണ്ട്- സുരേന്ദ്രന്‍ പറഞ്ഞു.

നിലയ്്ക്കലില്‍ വച്ച് അറസ്റ്റിലായതു മുതല്‍ ഇരുമുടിക്കെട്ട് സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്. ജയിലിലും അതിനു ഭംഗം വന്നിട്ടില്ല. ഇരുമുടിക്കെട്ട് ഇനി എന്തു ചെയ്യണം എന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കും.

ശബരിമല വിഷയം ബിജെപിക്ക് ഗുണം ചെയ്തിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വിശ്വാസികള്‍ വലിയ പിന്തുണയാണ് പാര്‍ട്ടിക്കു തന്നത്. സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോവുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

SCROLL FOR NEXT