Kerala

ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി; മൊബൈലും ലാപ്ടോപും മോഷ്ടിച്ചു; ഡേവിഡ‍് വീണ്ടും കുടുങ്ങി

ന​ഗരത്തിൽ മോഷണം പതിവാക്കിയ ആന്ധ്രാപ്രദേശ് സ്വദേശി ഡേവിഡ് വീണ്ടും കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ന​ഗരത്തിൽ മോഷണം പതിവാക്കിയ ആന്ധ്രാപ്രദേശ് സ്വദേശി ഡേവിഡ് വീണ്ടും കുടുങ്ങി. സൗത്ത് റെയിൽവേ സ്റ്റേഷനിൽ വച്ച് വില കൂടിയ മൊബൈൽ ഫോണുമായാണ് ഇയാളെ പൊലീസ് പിടികൂടിയത്. എംജി റോഡിലുള്ള ഒരു പ്രമുഖ ഹോട്ടലിലെ സെക്യൂരിറ്റി ക്യാബിനിൽ നിന്നാണ് മൊബൈൽ ഫോൺ മോഷ്ടിച്ചതെന്ന് തെളിഞ്ഞു. 

സൗത്ത് പാലത്തിന് സമീപം മെൻസ് ഹോസ്റ്റലിൽ നിന്ന് ലാപ്ടോപും പളളിമുക്കിലെ ഹോട്ടലിൽ നിന്ന് രണ്ട് മൊബൈൽ ഫോൺ, ടാബ് എന്നിവയും മോഷ്ടിച്ചതായി ചോദ്യം ചെയ്യലിൽ പ്രതി വ്യക്തമാക്കി. ഇതിൽ ലാപ്ടോപും ഒരു മൊബൈലും കണ്ടെടുത്ത് ഹോട്ടലിൽ ഹാജരാക്കി. 

വീടുകളിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ സംഭവങ്ങളിലടക്കം ഇതിനകം 10 വർഷത്തോളം ശിക്ഷ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഏറ്റവും ഒടുവിൽ സെൻട്രൽ സ്റ്റേഷനിൽ തന്നെ രജിസ്റ്റർ ചെയ്ത കേസിൽ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ മാസം 31നാണ് പ്രതി തൃശൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 

സെൻട്രൽ പൊലീസ് സബ് ഇൻസ്പെക്ടർ വിപിൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT