Kerala

ജലാലിന്റെ കാര്‍ കസ്റ്റംസ് കസ്റ്റഡിയില്‍;സ്വര്‍ണം കടത്താന്‍ രഹസ്യ അറ; സുപ്രധാന തെളിവ്

മൂവാറ്റുപുഴയില്‍ നിന്ന് കസ്റ്റംസ്  കസ്റ്റഡിയിലെടുത്ത കാറില്‍ രഹസ്യ അറ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മൂവാറ്റുപുഴയില്‍ നിന്ന് കസ്റ്റംസ്  കസ്റ്റഡിയിലെടുത്ത കാറില്‍ രഹസ്യ അറ കണ്ടെത്തി.സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച കാറിലാണ് രഹസ്യ അറ കണ്ടെത്തിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ജലാലിന്റെ കാറാണ് ഇത്. മൂവാറ്റുപുഴയില്‍ നിന്ന് പിടികൂടിയ കാര്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ എത്തിച്ചു.

നയതന്ത്ര മാര്‍ഗം ദുരുപയോഗിച്ച് നടത്തിയ സ്വര്‍ണ്ണക്കടത്തുകളിലെ മുഖ്യപ്രതി ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. വിദേശത്തുള്ള പ്രതിയെ വിട്ടുകിട്ടാന്‍ അന്വേഷണ സംഘത്തിന്റെ അപേക്ഷപ്രകാരമാണ് പ്രത്യേക കോടതിയുടെ വാറന്റ്. അറസ്റ്റിലായ മറ്റൊരു പ്രധാനി കെ.ടി.റമീസുമായി ബന്ധപ്പെട്ട മൂന്നുപേരെ കൂടി കസ്റ്റംസ് പിടികൂടി, ഇവരില്‍ ഒരാള്‍ നേരത്തെ സ്വര്‍ണം കടത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയാണ്.

നിരവധി സ്വര്‍ണക്കടത്ത് കേസുകളിലെ പ്രതിയായ ജലാലിനെ വര്‍ഷങ്ങളായി ഇയാളെ കസ്റ്റംസ് അന്വേഷിക്കുകയാണ്. രണ്ടു വര്‍ഷം മുന്‍പ് തിരുവനന്തപുരം വിമാനാവളം വഴി നടത്തിയ  സ്വര്‍ണക്കടത്തില്‍ DRI കേസെടുത്തതു മുതല്‍ പിടികിട്ടപുള്ളിയാണ്. നെടുമ്പശേരി വിമാനത്താവളം വഴിയും ചെന്നൈ, മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങള്‍ വഴിയും ഇയാള്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയിരുന്നു. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണകടത്തില്‍  കസ്റ്റംസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ട റമീസില്‍ നിന്നാണ് ജലാലിലേക്കും മറ്റ് രണ്ടു പേരിലേക്കും കസ്റ്റംസ് എത്തിയത്. റമീസില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റിയത് ജലാലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT