നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് കോടതിയുടെ പ്രത്യേക അനുമതി വാങ്ങി പിതാവിന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാന്‍ ആലുവയിലെ വീട്ടില്‍ എത്തിയപ്പോള്‍/ ചിത്രം ആല്‍ബിന്‍ മാത്യു, എക്‌സ്പ്രസ 
Kerala

ദിലീപ് അകത്തു തന്നെ; ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളി

ഇതു രണ്ടാം തവണയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുന്നത്. നേരത്തെ രണ്ടു തവണ ഹൈക്കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി അങ്കമാലി കോടതി തള്ളി. ഇതു രണ്ടാം തവണയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുന്നത്. നേരത്തെ രണ്ടു തവണ ഹൈക്കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു.

ജാമ്യാപേക്ഷയില്‍ ശനിയാഴ്ച കോടതി രണ്ടു മണിക്കൂറിലേറെ നേരം കോടതി വാദം കേട്ടിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു വാദം. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.

നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടു എന്ന കേസു മാത്രമാണ് തനിക്കെതിരെ നിലനില്‍ക്കുകയെന്നും കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള മറ്റു കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് പുതിയ ജാമ്യാപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാട്ടിയത്. രണ്ടു മാസമായി താന്‍ റിമാന്‍ഡിലാണെന്നും അന്വേഷണ സംഘവുമായി സഹകരിക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തു. നടിയെ ആക്രമിക്കാന്‍ ദിലീപ് വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നെന്നും നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാത്രമായിരുന്നില്ല ക്വട്ടേഷനെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

SCROLL FOR NEXT