Kerala

തരൂരിനും ജയരാജനും അന്‍വറിനുമെതിരെ എംടി രമേശ്; നിയമസംവിധാനത്തെ പരിഹാസ്യരാക്കുന്നു

എല്‍ഡിഎഫ്-യുഡിഎഫ് ജനാധിപത്യസംവിധാനത്തെ വെല്ലുവിളിക്കുന്നു - നിയമസംവിധാനത്തെ പരിഹാസ്യരാക്കുന്നുവെന്ന് എംടി രമേശ്‌ 

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: ക്രിമിനൽ കേസുകളിൽ വിചാരണ നേരിടുന്നവരെയും കുറ്റപത്രം സമർപ്പിച്ചവരെയും ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കാനുള്ള എൽഡിഎഫ്– യുഡിഎഫ് തീരുമാനം ജനാധിപത്യത്തെ വെല്ലുവിളിക്കലും നിയമവ്യവസ്ഥയോടുള്ള അനാദരവുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. ശശി തരൂർ, കെ സി വേണുഗോപാൽ, പിവി അൻവർ, പി ജയരാജൻ അടക്കമുള്ളവർ മത്സരിക്കാൻ തയാറാകുന്നതോടെ രാജ്യത്തിന്റെ നിയമ സംവിധാനത്തെ തന്നെ പരിഹാസ്യമാക്കാനുള്ള ശ്രമമാണു നടക്കുന്നത്.

കേരളത്തിലെ മാവോയിസ്റ്റ് പ്രവർത്തനത്തെക്കുറിച്ചുള്ള വിശദാശംങ്ങൾ ജനങ്ങളോടു വിവരിക്കുന്ന ധവളപത്രം പുറത്തിറക്കാൻ സംസ്ഥാന സർക്കാർ തയാറാകണം. ഭരണകക്ഷിയിലെ ചില ആളുകളുടെ സഹായമാണ് മാവോയിസ്റ്റുകളെ കേരളത്തിൽ വളരാൻ അനുവദിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ സമ്മർദമാണ് കുമ്മനം രാജശേഖരനെ വീണ്ടും പൊതുപ്രവർത്തനത്തിലേക്കു തിരികെയെത്തിച്ചത്. ബിജെപി സ്ഥാനാർഥി പട്ടിക ഉടൻ‌ വെളിപ്പെടുത്തുമെന്നും എം ടി രമേശ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT