Kerala

താമരശേരി ഉരുള്‍പൊട്ടല്‍; ശരീരഭാഗം കണ്ടെത്തി, ഏഴുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു 

താമരശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ഇന്നു രാവിലെ ഏഴുമണിയോടെയാണ് തിരച്ചില്‍ പുനഃരാരംഭിച്ചത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താമരശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ഇന്നു രാവിലെ ഏഴുമണിയോടെയാണ് തിരച്ചില്‍ പുനഃരാരംഭിച്ചത്. കനത്ത മഴയെതുടര്‍ന്ന് ഇന്നലെ തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. മൂന്ന് കുട്ടികളുടേതടക്കം ഏഴുപേരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്താന്‍ കഴിഞ്ഞത്. കാണാതായ ഏഴുപേര്‍ക്കായുള്ള തിരച്ചിലാണ് ഇന്ന് ആരംഭിച്ചിട്ടുള്ളത്. 

ഇന്നാരംഭിച്ച തിരച്ചിലിനിടയില്‍ ശരീരഭാഗം കണ്ടെത്തിയിരുന്നു. ഇത് കഴിഞ്ഞ ദിവസം മരച്ചനിലയില്‍ കണ്ടെത്തിയ ജാഫര്‍ എന്നയാളുടേതാണെന്നാണ് സംശയിക്കുന്നത്. കാലിന്റെ ഭാഗമാണ് തിരച്ചിലില്‍ കണ്ടെത്താനായത്. 

ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. ദുരന്തനിവാരണസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. രണ്ട് കുടുംബങ്ങളിലെ ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. 

വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുറഹ്മാന്‍ (60), മകന്‍ ജാഫര്‍ (35), ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുല്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന്‍ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസന്‍ (65), മകള്‍ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കരിഞ്ചോലയില്‍ അരകിലോമീറ്ററോളം ചുറ്റളവില്‍ അഞ്ച് വീടുകളാണ് തകര്‍ന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT