Kerala

താമരശേരി ഉരുള്‍പൊട്ടല്‍; ശരീരഭാഗം കണ്ടെത്തി, ഏഴുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു 

താമരശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ഇന്നു രാവിലെ ഏഴുമണിയോടെയാണ് തിരച്ചില്‍ പുനഃരാരംഭിച്ചത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താമരശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ഇന്നു രാവിലെ ഏഴുമണിയോടെയാണ് തിരച്ചില്‍ പുനഃരാരംഭിച്ചത്. കനത്ത മഴയെതുടര്‍ന്ന് ഇന്നലെ തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. മൂന്ന് കുട്ടികളുടേതടക്കം ഏഴുപേരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്താന്‍ കഴിഞ്ഞത്. കാണാതായ ഏഴുപേര്‍ക്കായുള്ള തിരച്ചിലാണ് ഇന്ന് ആരംഭിച്ചിട്ടുള്ളത്. 

ഇന്നാരംഭിച്ച തിരച്ചിലിനിടയില്‍ ശരീരഭാഗം കണ്ടെത്തിയിരുന്നു. ഇത് കഴിഞ്ഞ ദിവസം മരച്ചനിലയില്‍ കണ്ടെത്തിയ ജാഫര്‍ എന്നയാളുടേതാണെന്നാണ് സംശയിക്കുന്നത്. കാലിന്റെ ഭാഗമാണ് തിരച്ചിലില്‍ കണ്ടെത്താനായത്. 

ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. ദുരന്തനിവാരണസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. രണ്ട് കുടുംബങ്ങളിലെ ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. 

വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുറഹ്മാന്‍ (60), മകന്‍ ജാഫര്‍ (35), ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുല്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന്‍ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസന്‍ (65), മകള്‍ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കരിഞ്ചോലയില്‍ അരകിലോമീറ്ററോളം ചുറ്റളവില്‍ അഞ്ച് വീടുകളാണ് തകര്‍ന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂയോര്‍ക്കില്‍ സൊഹ്‌റാന്‍ മംദാനിക്ക് ചരിത്ര വിജയം; മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍

ബിസിനസ് സര്‍ക്കിളുകളില്‍ 'ജിപി'; ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു

ഈ രാശിക്കാര്‍ക്ക് വാഹനയാത്രയില്‍ ശ്രദ്ധ വേണം; പണമിടപാടുകളില്‍ സൂക്ഷ്മത പാലിക്കുക, ആരോഗ്യം ശ്രദ്ധിക്കുക

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു

അമേരിക്കയിലെ സഹോദരീഭര്‍ത്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്തു, അക്ഷരത്തെറ്റില്‍ സംശയം; രക്ഷപ്പെട്ടത് ഒന്നര ലക്ഷത്തിന്റെ തട്ടിപ്പില്‍ നിന്ന്

SCROLL FOR NEXT