Kerala

തിരുവന്തപുരം പീഡനം: ഗംഗേശാനന്ദ തീര്‍ത്ഥപാദയുടെ സഹായി അയ്യപ്പദാസിനെ പൊലീസ് ചോദ്യം ചെയ്തു

സംഭവദിവസം അയ്യപ്പദാസ് പെണ്‍കുട്ടിയെ വീട്ടില്‍ ഉണ്ടായിരുന്നതായി പൊലീസ് -  സ്വാമിയുടെ സാമ്പത്തിക ഇടപാടുകളില്‍ പങ്കാളിയാണ് അയ്യപ്പദാസ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലൈംംഗികാതിക്രമം ചെറുക്കുന്നതിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച കോലഞ്ചേരി സ്വദേശി ഗംഗേശാനന്ദ തീര്‍ത്ഥപാദയുടെ സഹായി അയ്യപ്പദാസിനെ പൊലീസ് ചോദ്യം ചെയ്തു. സംഭവദിവസം അയ്യപ്പദാസ് പെണ്‍കുട്ടിയെ വീട്ടില്‍ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വാമിയുടെ സാമ്പത്തിക ഇടപാടുകളില്‍ പങ്കാളി കൂടിയാണ് അയ്യപ്പദാസ്. പത്തുവര്‍ഷമായി സ്വാമിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്ന് അയപ്പദാസ് തന്നെ പൊലീസിനോട് വിശദീകരിച്ചിട്ടുണ്ട്. കൊല്ലത്ത് ആശ്രമം സ്ഥാപിക്കാന്‍ എന്ന പേരില്‍ നിന്നും പലരില്‍ നിന്നും വലിയ രീതിയില്‍ പണം കൈപ്പറ്റിയതായും അയ്യപ്പദാസ് മൊഴി നല്‍കിയിട്ടുണ്ട്. 

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയെ 24 മണിക്കൂറിനകം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നതാണ് നിയമമെങ്കിലും പൊലീസ് തയ്യാറാകുന്നില്ലെന്നാണ് വനിതാ കമ്മീഷന്‍ പറയുന്നത്.

സ്വാമി പലപ്പോഴായി തങ്ങളില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വിശദമായ അന്വേഷണം നടത്തുന്നത്. ഈ സാഹചര്യത്തിലായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT