Kerala

തുടർച്ചയായി രണ്ടാം ദിവസവും നൂറ് കടന്ന് കോവിഡ‍് കേസുകൾ; കണക്കുകൾ ഇങ്ങനെ

തുടർച്ചയായി രണ്ടാം ദിവസവും നൂറ് കടന്ന് കോവിഡ‍് കേസുകൾ; കണക്കുകൾ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നൂറ് കടന്നു. ഇന്ന് 108 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 34 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. സമ്പർക്കത്തിലൂടെ 10 പേർക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ ഏഴ് പേർക്കും മലപ്പുറം ജില്ലയിലെ രണ്ട് പേർക്കും തൃശൂർ ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്.

വിദേശ രാജ്യങ്ങളിൽ നിന്നെത്തി രോ​ഗം സ്ഥിരീകരിച്ചവരിൽ 28 പേർ യുഎഇയിൽ നിന്നുള്ളവരാണ്. കുവൈറ്റിൽ നിന്ന്14 പേർ, താജിക്കിസ്ഥാനിൽ നിന്ന് 13 പേർ, സൗദി അറേബ്യയിൽ നിന്ന് നാല് പേർ, നൈജീരിയയിൽ നിന്ന് എത്തിയ മൂന്ന് പേർ, ഒമാൻ, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോ വ്യക്തികൾ എന്നിവർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുടെ കണക്കുകൾ ഇങ്ങനെ. മഹാരാഷ്ട്രയിൽ നിന്നെത്തിയ 15 പേർ, ഡൽഹിയിൽ നിന്നെത്തിയ എട്ട് പേർ, തമിഴ്‌നാട്ടിൽ നിന്നെത്തിയ അഞ്ച് പേർ, ഗുജറാത്തിൽ നിന്നെത്തിയ നാല് പേർ, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോ വ്യക്തികൾ എന്നിവർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 

എയർപോർട്ട് വഴി 43,901 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,17,232 പേരും റെയിൽവേ വഴി 16,540 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 1,79,294 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,097 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,81,482 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1615 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 284 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT