Kerala

തുലാവർഷത്തിൽ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം 

മൺസൂൺ കാലയളവിൽ പ്രതീക്ഷിച്ചതിലും അധികമഴയാണ് സംസ്ഥാനത്ത് ലഭിച്ചത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഇക്കുറി തുലാവർഷത്തിൽ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മൺസൂൺ കാലയളവിൽ പ്രതീക്ഷിച്ചതിലും അധികമഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. എന്നാൽ തുലാവർഷം കനക്കുന്ന പതിവ് ഇക്കുറി തെറ്റുമെന്നാണ് നി​ഗമനം. മണ്‍സൂണിന്റെ അവസാനഘട്ടത്തില്‍ മഴ കുറയുമെന്നും കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.  

ഈ മണ്‍സൂണില്‍ സംസ്‌ഥാനത്ത്‌ ഇതുവരെ കിട്ടിയത്‌ 14 ശതമാനം അധികമഴയാണ്‌. പ്രതീക്ഷിച്ചത്‌ 189 സെന്റീമീറ്റര്‍ മഴയാണ്‌. എന്നാല്‍ ജൂണ്‍ ഒന്നു മുതല്‍ ഈ മാസം 12 വരെ സംസ്‌ഥാനത്ത്‌ 215 സെന്റീമീറ്റര്‍ മഴ പെയ്‌തു. നാലു ജില്ലകളില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മഴ കിട്ടി. പാലക്കാട്‌ ജില്ലയില്‍ 42 ശതമാനത്തോളം അധികമഴ പെയ്‌തു. ഏറ്റവും കൂടുതല്‍ മഴ പെയ്‌തത്‌ കോഴിക്കോട്‌ ജില്ലയിലാണ്‌, 334 സെന്റീമീറ്റര്‍. കാസര്‍കോട്,കണ്ണൂര്‍ ജില്ലകളിലും മുന്നൂറ്‌ സെന്റീമീറ്ററിലേറെ മഴ പെയ്‌തു. 

ഇടുക്കി, വയനാട്‌ ജില്ലകളില്‍ പ്രതീക്ഷിച്ച മഴ കിട്ടിയില്ല. സാധാരണ മഴക്കണക്കില്‍ 20 ശതമാനം വരെ വ്യതിയാനമുണ്ടാകാറുണ്ട്‌. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കുറവായിരുന്നു. ഓഗസ്‌റ്റ്‌ ആദ്യ ആഴ്‌ച മുതല്‍ പെയ്‌ത കനത്തമഴയാണ്‌ മഴക്കുറവ്‌ പരിഹരിച്ചത്‌. മണ്‍സൂണില്‍ ആകെ കിട്ടേണ്ട മഴ കുറച്ചു കാലയളവില്‍ തന്നെ കിട്ടുന്ന സാഹചര്യം കാലാവസ്‌ഥാ വ്യതിയാനത്തിന്റെ ഫലമാണ്‌. ഇത്‌ കൃഷിയടക്കമുളള കാര്യങ്ങളെ ദോഷകരമായി ബാധിച്ചതായും കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈമാസം 30 വരെയാണ്‌ മണ്‍സൂണ്‍ കാലയളവ്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചൈന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

SCROLL FOR NEXT