Kerala

തൃശൂരില്‍ മാത്രമല്ല കോഴിക്കോട്ടുകാര്‍ക്കും ഉറക്കമില്ലാതായി; ലോക്ക്ഡൗണിനിടെ രാത്രിയില്‍ അജ്ഞാതജീവി; വാതില്‍ തുറക്കുമ്പോള്‍ ഓടിമറയും

ലോക്ക്ഡൗണില്‍ രാത്രി കാവലിരിക്കാന്‍ നാട്ടുകാര്‍ക്കു പറ്റുന്നില്ല.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട്പന്നിയങ്കര മേഖലയിലെ പലയിടങ്ങളിലും രാത്രി അജ്ഞാതരൂപത്തെ കണ്ടതായി നാട്ടുകാര്‍. പന്നിയങ്കര, പയ്യാനക്കല്‍, കണ്ണഞ്ചേരി, മാത്തോട്ടം എന്നിവിടങ്ങളിലാണ് ഒരാഴ്ചയായി രാത്രി അജ്ഞാതരൂപത്തെ കണ്ടത്. ജനലുകളിലും അടുക്കളവാതിലിലും മുട്ടും. വാതില്‍ തുറക്കുമ്പോള്‍ ഓടിമറയും.

വീടുകള്‍ക്കു നേരെ കല്ലും വടികളും എറിയും. ഒരേ സമയം പലയിടങ്ങളിലും കണ്ടതിനാല്‍ ഒന്നിലേറെപ്പേരുണ്ടെന്നു കരുതുന്നു. എന്നാല്‍ എവിടെയും മോഷണശ്രമം നടന്നിട്ടില്ല. ലോക്ക്ഡൗണില്‍ രാത്രി കാവലിരിക്കാന്‍ നാട്ടുകാര്‍ക്കു പറ്റുന്നില്ല. കഴിഞ്ഞ ദിവസം ദുരൂഹസാഹചര്യത്തില്‍ 2 യുവാക്കളെ നാട്ടുകാര്‍ പിടികൂടിയെങ്കിലും സംഭവവുമായി ബന്ധമില്ലെന്നു മനസ്സിലാക്കി വിട്ടയച്ചു.

കഴിഞ്ഞദിവസം കുന്നംകുളം മേഖലയിലും അജ്ഞാതജീവിയെ കണ്ടതായി പ്രചാരണമുണ്ടായിരുന്നു. കുന്നംകുളം മേഖലയിലെ കരിക്കാട്, ഭട്ടിമുറി, പോര്‍ക്കുളം, തിരുത്തിക്കാട്, പഴഞ്ഞി, ചിറയ്ക്കല്‍, ജറുസലം തുടങ്ങിയ മേഖലകളിലാണ് അജ്ഞാതരൂപിയെക്കുറിച്ചുള്ള പ്രചാരണം കൊണ്ടുപിടിച്ചു നടക്കുന്നത്. അസാമാന്യ വലുപ്പമുള്ള അജ്ഞാതനായ ഒരാള്‍ വീടുകള്‍ക്കു മുകളിലും മരങ്ങള്‍ക്കും മുകളിലും കാണപ്പെടുകയും  അഭ്യാസിയെപ്പോലെ അപ്രത്യക്ഷനാവുകയും ചെയ്യുന്നുവെന്നാണ് പ്രധാന പ്രചാരണം. ഒരേസമയം ഇയാളെ പലയിടത്തായി കണ്ടെന്നും പ്രചരിക്കുന്നു. ഒരുകൂട്ടം കള്ളന്മാരാണ് ഇവരെന്നും പ്രചരിക്കുന്നുണ്ട്.

കെട്ടുകഥയാണിതെന്ന വാദവും സജീവമായി നടക്കുന്നുണ്ടെങ്കിലും അജ്ഞാതനെ പിടികൂടാന്‍ ലോക്ക്ഡൗണ്‍ പോലും വകവയ്ക്കാതെ രാത്രിയില്‍ വീടുവിട്ടിറങ്ങുകയാണ് ജനം. ടോര്‍ച്ചും വടിയുമായാണ് തിരച്ചില്‍. വീടുകളില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ ചിലര്‍ പോലും കള്ളനെ തിരയാന്‍ ഇറങ്ങിനടന്നതായി ആരോഗ്യവകുപ്പിനു വിവരം ലഭിച്ചു. പുലരുംവരെ അന്വേഷിച്ചു ജനം നിരാശരായി മടങ്ങുകയാണെങ്കിലും തിരച്ചില്‍ സംഘത്തില്‍പ്പെട്ടവരുടെ എണ്ണത്തില്‍ കുറവില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT