Kerala

തെളിവെടുപ്പിനിടെ കടലിൽ ചാടിയ പ്രതിയുടെ മൃതദേഹം കിട്ടി ; കണ്ടെത്തിയത് കർണാടകയിലെ കോട്ടയിൽ നിന്ന്

15 ദിവസത്തിന് ശേഷമാണ് പ്രതിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : തെളിവെടുപ്പിനിടെ കടലിൽ ചാടിയ പ്രതിയുടെ മൃതദേഹം കണ്ടെത്തി. കർണാടകയിലെ കോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ കടൽതീരത്താണ് പ്രതിയുടെ മൃതദേഹം കണ്ടെത്തിയത്.  കാസര്‍കോട് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കുഡ്‌ലു സ്വദേശി മഹേഷാണ് തെളിവെടുപ്പിനിടെ കടലില്‍ ചാടിയത്. ജൂലൈ 22 നായിരുന്നു സംഭവം. 

15 ദിവസത്തിന് ശേഷമാണ് പ്രതിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിൽ നിന്നും കൈ അടക്കം അറ്റുപോയിരുന്നു. വസ്ത്രങ്ങൾ അടക്കമുള്ള തെളിവുകൾ കണ്ടാണ് മൃതദേഹം മഹേഷിന്റെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.

 12 കാരിയുടെ ന​ഗ്നദൃശ്യങ്ങളെടുത്തു എന്ന കേസിലാണ് മഹേഷിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കടൽതീരത്തെ പുലിമുട്ടിൽ ഒളിപ്പിച്ചുവെച്ച ന​ഗ്നദൃശ്യങ്ങളുള്ള മൊബൈൽ ഫോൺ കണ്ടെടുക്കാനായി തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് മഹേഷ് കടലിൽ ചാടിയത്. തുടർന്ന് പൊലീസും മൽസ്യതൊഴിലാളികളും തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു