Kerala

തെളിവെടുപ്പിനിടെ കടലിൽ ചാടിയ പ്രതിയുടെ മൃതദേഹം കിട്ടി ; കണ്ടെത്തിയത് കർണാടകയിലെ കോട്ടയിൽ നിന്ന്

15 ദിവസത്തിന് ശേഷമാണ് പ്രതിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : തെളിവെടുപ്പിനിടെ കടലിൽ ചാടിയ പ്രതിയുടെ മൃതദേഹം കണ്ടെത്തി. കർണാടകയിലെ കോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ കടൽതീരത്താണ് പ്രതിയുടെ മൃതദേഹം കണ്ടെത്തിയത്.  കാസര്‍കോട് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കുഡ്‌ലു സ്വദേശി മഹേഷാണ് തെളിവെടുപ്പിനിടെ കടലില്‍ ചാടിയത്. ജൂലൈ 22 നായിരുന്നു സംഭവം. 

15 ദിവസത്തിന് ശേഷമാണ് പ്രതിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിൽ നിന്നും കൈ അടക്കം അറ്റുപോയിരുന്നു. വസ്ത്രങ്ങൾ അടക്കമുള്ള തെളിവുകൾ കണ്ടാണ് മൃതദേഹം മഹേഷിന്റെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.

 12 കാരിയുടെ ന​ഗ്നദൃശ്യങ്ങളെടുത്തു എന്ന കേസിലാണ് മഹേഷിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കടൽതീരത്തെ പുലിമുട്ടിൽ ഒളിപ്പിച്ചുവെച്ച ന​ഗ്നദൃശ്യങ്ങളുള്ള മൊബൈൽ ഫോൺ കണ്ടെടുക്കാനായി തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് മഹേഷ് കടലിൽ ചാടിയത്. തുടർന്ന് പൊലീസും മൽസ്യതൊഴിലാളികളും തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT