Kerala

തെളിവെടുപ്പിനിടെ കടലിൽ ചാടിയ പ്രതിയുടെ മൃതദേഹം കിട്ടി ; കണ്ടെത്തിയത് കർണാടകയിലെ കോട്ടയിൽ നിന്ന്

15 ദിവസത്തിന് ശേഷമാണ് പ്രതിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : തെളിവെടുപ്പിനിടെ കടലിൽ ചാടിയ പ്രതിയുടെ മൃതദേഹം കണ്ടെത്തി. കർണാടകയിലെ കോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ കടൽതീരത്താണ് പ്രതിയുടെ മൃതദേഹം കണ്ടെത്തിയത്.  കാസര്‍കോട് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കുഡ്‌ലു സ്വദേശി മഹേഷാണ് തെളിവെടുപ്പിനിടെ കടലില്‍ ചാടിയത്. ജൂലൈ 22 നായിരുന്നു സംഭവം. 

15 ദിവസത്തിന് ശേഷമാണ് പ്രതിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിൽ നിന്നും കൈ അടക്കം അറ്റുപോയിരുന്നു. വസ്ത്രങ്ങൾ അടക്കമുള്ള തെളിവുകൾ കണ്ടാണ് മൃതദേഹം മഹേഷിന്റെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.

 12 കാരിയുടെ ന​ഗ്നദൃശ്യങ്ങളെടുത്തു എന്ന കേസിലാണ് മഹേഷിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കടൽതീരത്തെ പുലിമുട്ടിൽ ഒളിപ്പിച്ചുവെച്ച ന​ഗ്നദൃശ്യങ്ങളുള്ള മൊബൈൽ ഫോൺ കണ്ടെടുക്കാനായി തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് മഹേഷ് കടലിൽ ചാടിയത്. തുടർന്ന് പൊലീസും മൽസ്യതൊഴിലാളികളും തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT