Kerala

'ദിനേശന്‍', 'മണികണ്ഠന്‍'; ഇടുക്കി മല നിരകളിൽ നിന്ന് പുതിയ രണ്ട് ചിതലുകൾ

പുതിയ രണ്ടിനം ചിതലുകളെ ഇടുക്കി മല നിരകളില്‍ നിന്ന് കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന: പുതിയ രണ്ടിനം ചിതലുകളെ ഇടുക്കി മല നിരകളില്‍ നിന്ന് കണ്ടെത്തി. 'കൃഷ്ണകാപ്രിടെര്‍മിസ് ദിനേശന്‍' (Krishnacapritermes dineshan), 'കൃഷ്ണകാപ്രിടെര്‍മിസ് മണികണ്ഠന്‍' (Krishnacapritermes mannikandan) എന്നിങ്ങനെയാണ് ഇവയുടെ പേരുകൾ. 

'സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ' (ZSI) യിലെ ഗവേഷകരായ ഡോ. ആമിന പൂവൊളി, ഡോ. രാജ്‌മോഹന കെ എന്നിവരാണ് പുതിയയിനം ചിതലുകളെ കണ്ടെത്തിയത്. അന്താരാഷ്ട്ര ജേര്‍ണലായ 'ഓറിയന്റല്‍ ഇന്‍സെക്റ്റ്സി'ന്റെ പുതിയ ലക്കത്തില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്  പ്രസിദ്ധീകരിച്ചു. 

സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കോഴിക്കോട് മേഖലാ കേന്ദ്രത്തിലെ കെഎ ദിനേശന്‍, മണികണ്ഠന്‍ നായര്‍ എന്നിവരാണ് ചിതല്‍ സാമ്പിളുകള്‍ ശേഖരിച്ചത്. അവരുടെ ബഹുമാനാര്‍ഥമാണ് പുതിയ ചിതലിനങ്ങള്‍ക്ക് 'കൃഷ്ണകാപ്രിടെര്‍മിസ് ദിനേശന്‍', 'കൃഷ്ണകാപ്രിടെര്‍മിസ് മണികണ്ഠന്‍' എന്നിങ്ങനെ പേര് നല്‍കിയത്.

2014 ല്‍ ഇടുക്കിയില്‍ നിന്ന് കണ്ടെത്തിയ ചിതലിനങ്ങളുടെ സവിശേഷതകള്‍ മനസിലാക്കാന്‍ നടന്ന ഡിഎന്‍എ പഠനത്തിന് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, പൂനെയിലെ ഗവേഷകന്‍ ഡോ. കെപി ദിനേശ് നേതൃത്വം നല്‍കി. കാസര്‍കോട് കേന്ദ്ര സര്‍വകലാശാല, കോട്ടയം സിഎംഎസ് കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരും ഡിഎന്‍എ പഠനത്തില്‍ പങ്കുവഹിച്ചു. ഡിഎന്‍എ ബാര്‍കോഡ് പഠനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതിനാലാണ് പഠന റിപ്പോര്‍ട്ട് ഇത്രയും താമസിച്ചതെന്ന്, ഗവേഷകര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി