Kerala

ദുരിതപ്പെയ്ത്തിന് കാരണം മഴയുടെ ഘടനാ മാറ്റം? കേരളത്തിന് വൻ ഭീഷണി

കുറഞ്ഞ സമയത്തിനിടെ അപ്രതീക്ഷിതമായി അതിതീവ്ര മഴ പെയ്യുന്ന രീതിയാണ് കേരളത്തിനു വൻ ഭീഷണിയായി മാറുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണയും മഴ കനത്ത നാശമാണ് വിതച്ചത്. തുടർച്ചയായി രണ്ടാം വർഷവും മിന്നൽ പ്രളയവും വ്യാപകമായ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലുമുണ്ടായതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മഴയുടെ ഘടനയിൽ വന്ന മാറ്റമാണെന്നു വ്യക്തമാകുന്നു. 

കുറഞ്ഞ സമയത്തിനിടെ അപ്രതീക്ഷിതമായി അതിതീവ്ര മഴ പെയ്യുന്ന രീതിയാണ് കേരളത്തിനു വൻ ഭീഷണിയായി മാറുന്നത്. കേരളത്തിന്റെ 300 വർഷത്തെ ചരിത്രത്തിലെ ഏറ്റവും കനത്ത മഴയാണ് കഴിഞ്ഞയാഴ്ച പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ രേഖപ്പെടുത്തിയത്.

കഴിഞ്ഞ എട്ടിന് പാലക്കാട്ട് ആലത്തൂരിൽ പെയ്ത 39.8 സെന്റിമീറ്റർ മഴയാണ് ഇത്തവണ മുന്നിൽ. ഒറ്റപ്പാലത്ത് 33.5, കൊല്ലങ്കോട്ട് 31.9, മണ്ണാർക്കാട്ട് 30.5, വടകര 30 സെമി എന്നിങ്ങനെയായിരുന്നു അന്നത്തെ മഴക്കണക്ക്. 

വയനാട് ജില്ലയിൽ 28.5 സെമി വരെ മഴ പെയ്തു. നിലമ്പൂരിൽ 18.8 സെമി മഴയാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം പ്രളയ ദിവസങ്ങളിൽ നിലമ്പൂരിൽ 40 സെന്റി മീറ്ററും മാനന്തവാടിയിൽ 30 സെന്റി മീറ്ററും മഴ പെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT