Kerala

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് 2020വരെ പിഴ കൂടാതെ ബില്ലടക്കാം: വൈദ്യുതി മന്ത്രി

മഴക്കെടുതിയില്‍പ്പെട്ട് സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വൈദ്യുതി ബില്‍ അടക്കാന്‍ സാവകാശം നല്‍കി സര്‍ക്കാര്‍.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മഴക്കെടുതിയില്‍പ്പെട്ട് സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വൈദ്യുതി ബില്‍ അടക്കാന്‍ സാവകാശം നല്‍കി സര്‍ക്കാര്‍. ദുരിത ബാധിതര്‍ക്ക് വൈദ്യുതി ബില്‍ 2020വരെ പിഴ കൂടാതെ അടക്കാമെന്ന് വൈദ്യുതി മന്ത്രി എംഎം മണി അറിയിച്ചു. ജനുവരി വരെയാണ് സമയം നീട്ടിയിരിക്കുന്നത്.  ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാനും കണക്ഷനുകള്‍ എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നും അദ്ദേഹം മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കി. റിലീഫ് ക്യാമ്പുകളില്‍ കഴിയുന്ന ബിപിഎല്‍ വിഭാഗക്കാരുടെ വീടുകളില്‍ വയറിംഗ് നശിച്ചു പോയിട്ടുണ്ടെങ്കില്‍ സൗജന്യമായി ഒരു ലൈറ്റ് പോയിന്റും ഒരു പ്ലഗ് പോയിന്റും വയറിംഗ് നടത്തി കണക്ഷന്‍ നല്‍കും. എല്ലാ റിലീഫ് കേന്ദ്രങ്ങളിലും വൈദ്യുതി സംബന്ധിച്ച കാര്യങ്ങള്‍ പരിഹരിക്കുന്നതിന് ലെയ്‌സണ്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കേരളമൊട്ടാകെ നാളെ വൈദ്യുതി മുടങ്ങും എന്ന് വ്യാജ സന്ദേശം പ്രചരിക്കുന്നു. തെറ്റായ സന്ദേശം പ്രചരിപ്പിക്കരുത് എന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എപ്സ്റ്റീന്‍ ഫയലുകളില്‍ മോദിയുടെ പേര്; അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ദേശീയ അപമാനമെന്ന് കോണ്‍ഗ്രസ്; വിവാദം

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT