പ്രതീകാത്മക ചിത്രം 
Kerala

ദോഷകരമായ വാതകം ശ്വസിച്ച് ജീവനു ഭീഷണി: ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ യാത്രക്കാരുമായി പമ്പില്‍ കയറരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ യാത്രക്കാരുമായി പെട്രോള്‍ പമ്പുകളില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ യാത്രക്കാരുമായി പെട്രോള്‍ പമ്പുകളില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ഗതാഗത വകുപ്പ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ അംഗം പി. മോഹന്‍ദാസ് നിര്‍ദ്ദേശം നല്‍കിയത്.  പൊതുതാത്പര്യം മുന്‍നിര്‍ത്തി വളപട്ടണം സ്വദേശി മുജീബ് റഹ്മാന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 

യാത്രാമധ്യേ ബസുകള്‍ ഇന്ധനം നിറയ്ക്കാന്‍ പമ്പുകളില്‍ നിര്‍ത്തിയിടുന്നതു കാരണം ദോഷകരമായ വാതകം ശ്വസിച്ച് യാത്രക്കാരുടെ ജീവനു ഭീഷണിയുണ്ടാവുമെന്നാണ് പരാതി. പമ്പില്‍ നിര്‍ത്തുന്ന ബസിനുള്ളില്‍ യാത്രക്കാര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് കാരണം അപകടസാധ്യതയുണ്ടെന്നും പരാതിയില്‍ പറയുന്നു. കമ്മീഷന്‍ ഗതാഗത വകുപ്പു കമ്മീഷണറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. 

നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ യാക്ക്രാരുമായി പോകുന്ന ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രക്കാരുമായി വരുന്ന വാഹനങ്ങള്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇത് പാലിക്കാറില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ നിരീക്ഷിച്ചു 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT