Kerala

ധൈര്യമുണ്ടെങ്കില്‍ തരൂരിനെ പുറത്താക്കൂ; കോണ്‍ഗ്രസിനോട് കെ സുരേന്ദ്രന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതിന് അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയ കോണ്‍ഗ്രസ് ശശി തരൂരിനെ പുറത്താക്കാന്‍ ധൈര്യം കാട്ടണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതിന് അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയ കോണ്‍ഗ്രസ് ശശി തരൂരിനെ പുറത്താക്കാന്‍ ധൈര്യം കാട്ടണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. തരൂരിനെ പോലെ അബ്ദുള്ളക്കുട്ടിയും മോദി ചെയ്ത നല്ല കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

സിപിഎം ഭക്തരോടൊപ്പമെങ്കില്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കണ്ണില്‍പൊടിയിടാനുള്ള തട്ടിപ്പാണ് സിപിഎമ്മിെന്റ നയംമാറ്റത്തിനു പിന്നില്‍. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയമാണ് തെറ്റുതിരുത്തല്‍ എന്നപേരില്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള സി.പി.എം നീക്കത്തിനു കാരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയില്‍ വിശ്വാസികളെ വേട്ടയാടാന്‍ നേതൃത്വം നല്‍കിയ പൊലീസുകാരെ മുഖ്യമന്ത്രി ഇപ്പോഴും പ്രശംസിക്കുകയാണ്. സിപിഎമ്മിെന്റ പുതിയ നിലപാടുകള്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ വിശ്വാസികളോട് മാപ്പുപറയുകയും കള്ളക്കേസുകള്‍ പിന്‍വലിക്കുകയും വേണം. പാലായില്‍ എന്‍സിപിയെ ബലിയാടാക്കി സിപിഎം പതിവുപോലെ കേരള കോണ്‍ഗ്രസിനെ സഹായിക്കും. പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ എന്‍ഡിഎ സംസ്ഥാന ഘടകം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT