Kerala

നഗരങ്ങളിലും ഗ്രാമങ്ങളിലും പച്ചത്തുരുത്തുണ്ടാക്കാന്‍ സര്‍ക്കാര്‍; ആദ്യം ശാന്തിവനം സംരക്ഷിക്കൂവെന്ന് സോഷ്യല്‍ മീഡിയ 

ഹരിതകേരളം മിഷന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പച്ചത്തുരുത്ത് പദ്ധതി ആരംഭിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പച്ചത്തുരുത്ത് പദ്ധതിയുമായി കേരള സര്‍ക്കാര്‍. നഗരങ്ങളിലും ഗ്രാമങ്ങളിലും പച്ചത്തുരുത്ത് ഉണ്ടാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഹരിതകേരളം മിഷന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പച്ചത്തുരുത്ത് പദ്ധതി ആരംഭിക്കുന്നത്. മുഖ്യമന്ത്രി ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് പദ്ധതിയെക്കുറിച്ച് അറിയിച്ചത്.

പദ്ധതിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. നിലവിലെ പച്ചത്തുരുത്തുകള്‍ നശിപ്പിച്ചുകൊണ്ട് പുതിയവ നിര്‍മിക്കുന്നതിന്റെ ഉദ്ദേശമെന്താണ് എന്നാണ് പലരും ചോദിക്കുന്നത്. കെഎസ്ഇബിയുടെ ടവര്‍ നിര്‍മിക്കുന്നത് ഒഴിവാക്കി ശാന്തിവനം സംരക്ഷിക്കണം എന്നാണ് ഇവര്‍ പറയുന്നത്. സര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിച്ചും നിരവധി പേര്‍ എത്തുന്നുണ്ട്. 

മുഖ്യമന്ത്രിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ലോക പരിസ്ഥിതി ദിനമാണിന്ന്. ഈ ദിനത്തില്‍ വ്യത്യസ്തമായ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും പച്ച തുരുത്തുകള്‍ ഉണ്ടാക്കാനുള്ള പദ്ധതിയ്ക്കാണ് തുടക്കം കുറിക്കുന്നത്. ചെറിയ പ്രദേശത്ത് വനവല്‍ക്കരണം. ഹരിതകേരളം മിഷന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പച്ചതുരുത്ത് പദ്ധതി ആരംഭിക്കുന്നത്. ഒഴുക്ക് നിലച്ച പുഴകളെ വീണ്ടെടുത്ത് പരിസ്ഥിതി സംരക്ഷണത്തിന് മാതൃക സൃഷ്ടിച്ച നാടാണ് കേരളം. അതിന്റെ തുടര്‍ച്ചയാണ് പച്ചതുരുത്ത് പദ്ധതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT