Kerala

'നഗ്ന ഫോട്ടോയും വീഡിയോയും സൈബർ സെല്ലിനു കിട്ടി'; യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതി പിടിയിൽ

നഗ്ന ഫോട്ടോകളും വീഡിയോയും കിട്ടിയതായി ബ്ലാക്ക് മെയിൽ ചെയ്ത് വീട്ടമ്മയിൽ നിന്നും  10ലക്ഷം രൂപ തട്ടിയെടുത്തെന്ന‌ാണ് കേസ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സൈബർസെൽ പൊലീസ് ചമഞ്ഞു വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ മുഖ്യപ്രതി പിടിയിലായി. കേസിലെ ഒന്നാം പ്രതി മടത്തറ ഇലവുപാലം തേരിയിൽ ബർക്കത്ത് മൻസിലിൽ അബ്ദുൽഷിബു(44) പിടിയിലായത്. ഒന്നര വർഷം മുൻപാണ് സംഭവം. നഗ്ന ഫോട്ടോകളും വീഡിയോയും കിട്ടിയതായി ബ്ലാക്ക് മെയിൽ ചെയ്ത് വീട്ടമ്മയിൽ നിന്നും  10ലക്ഷം രൂപ തട്ടിയെടുത്തെന്ന‌ാണ് കേസ്. 

പ്രതിക്കെതിരെ പൊലീസ്  ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തായിരുന്ന  പ്രതി കഴിഞ്ഞ ദിവസം തിരുവനന്തപുരം എയർപോർട്ടിൽ ഇറങ്ങിയപ്പോൾ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവച്ച് വലിയതുറ പൊലീസിനു കൈമാറുകയായിരുന്നു. തുടർന്ന് പാലോട് സിഐ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.

നഗ്ന ഫോട്ടോകളും വീഡിയോയും സൈബർ സെല്ലിനു കിട്ടിയതായാണ്, പാലോട് സ്വദേശിയായ വീട്ടമ്മയെ നിരന്തരം ഫോണിൽ വിളിച്ചു പ്രതിയും സംഘവും ഭീഷണിപ്പെടുത്തിയത്. ചിത്രങ്ങളും വീഡിയോയും  നശിപ്പിച്ചു കളയാൻ സർക്കാരിലേക്ക് 10ലക്ഷം കെട്ടിവയ്ക്കണമെന്നും പറഞ്ഞ് ഇവർ 10 ലക്ഷം രൂപ കൈപ്പറ്റി. ഈ പണം ഉപയോ​ഗിച്ച് പ്രതികൾ ആർഭാടജീവിതം നയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.  

കേസിലെ രണ്ടാം പ്രതി ഷിബുവിന്റെ ഭാര്യ മദീന, മൂന്നും നാലും പ്രതികളായ ഷാൻ, മുഹമ്മദ്ഷാഫി എന്നിവരെ എട്ടു മാസങ്ങൾക്കു മുൻപ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

SCROLL FOR NEXT