Kerala

നസീര്‍ വധശ്രമക്കേസ് : എഎന്‍ ഷംസീര്‍ എംഎല്‍എയുടെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

നസീര്‍ വധശ്രമക്കേസില്‍ ഷംസീറിനെതിരെ ആരോപണം ശക്തമായി നിലനില്‍ക്കെയാണ് കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : വടകരയില്‍ വിമതനായി മല്‍സരിച്ച സിഒടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. എംഎല്‍എ ബോര്‍ഡ് വെച്ച് ഷംസീര്‍ ഉപയോഗിച്ചിരുന്ന കാറാണിത്. കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഷംസീറിന്റെ സഹോദരന്റെ പേരിലാണ്. ഈ കാറില്‍ വെച്ചാണ്  കൊലപ്പെടുത്താന്‍ ഗുഡാലോചന നടത്തിയിരുന്നതെന്ന് നസീര്‍ ആരോപിച്ചിരുന്നു. 

നസീര്‍ വധശ്രമക്കേസില്‍ ഷംസീറിനെതിരെ ആരോപണം ശക്തമായി നിലനില്‍ക്കെയാണ് കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഡിയം നിര്‍മ്മാണത്തിലെ അഴിമതി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന്, 
തന്നെ കൈകാര്യം ചെയ്യുമെന്ന് ഷംസീര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി നസീര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യം നസീര്‍ മാധ്യമങ്ങളോടും വെളിപ്പെടുത്തി. 

മെയ്മാസം 18 ന് അര്‍ധരാത്രിയാണ് നസീര്‍ ആക്രമിക്കപ്പെടുന്നത്.  കേസില്‍ അറസ്റ്റിലായ പ്രതികളായ സന്തോഷും രാജേഷും എംഎല്‍എയുടെ കാറില്‍ വെച്ചാണ് ഗൂഢാലോചന നടത്തിയതെന്ന് വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ ഷംസീറിന്റെ കാര്‍ കസ്റ്റഡിയില്‍ എടുക്കാനോ, എംഎല്‍എയെ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായിരുന്നില്ല. നിയമസഭ സമ്മേളനത്തിന് ശേഷം ഷംസീറിനെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞെങ്കിലും ഇത് നടപ്പായിരുന്നില്ല. ഇതിനിടെ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ജില്ലയ്ക്ക് വെളിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി: വി ശിവന്‍കുട്ടി

'മമ്മൂക്കയ്ക്ക് അതിനുള്ള പ്രിവിലേജുണ്ട്; സുഹൃത്താണെന്ന് കരുതി നമുക്ക് ചാൻസ് തരുമോ എന്ന് ചോദിക്കാൻ പറ്റില്ലല്ലോ'

വേടന്റെ പുരസ്‌കാരം അന്യായം; ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാധ്യസ്ഥരാണ്: ദീദി ദാമോദരന്‍

ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു; രണ്ടുദിവസത്തിനിടെ സ്വര്‍ണവിലയിലെ ഇടിവ് 1240 രൂപ

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിടാന്‍ ശ്രമം; പ്രതിയെ പെറ്റിക്കേസെടുത്ത് വിട്ടയച്ചു

SCROLL FOR NEXT