Kerala

'നാണം വേണം നാണം'; ജോയ് മാത്യുവിന്റെ കുറിപ്പ്

പാലം വിഴുങ്ങികള്‍ക്ക്  സ്വര്‍ണ്ണം വിഴുങ്ങികളെ കുറ്റം പറയാന്‍ എന്തവകാശം ?

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാജ്യതലസ്ഥാനത്ത് കര്‍ഷക സമരം നടക്കുമ്പോള്‍ അതൊന്നും ശ്രദ്ധിക്കാതെ കൊറോണ കാലത്ത് വമ്പന്‍ സ്രാവിനെ പിടിക്കുന്ന ചാനല്‍ ചര്‍ച്ചയെ പരിഹസിച്ച് നടന്‍ ജോയ് മാത്യു. മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍  കൂടും കുടുംബവും വിട്ട് വിശന്നും തളര്‍ന്നും ജലപീരങ്കികളും  വെടിയുണ്ടകള്‍ക്കും മുന്നില്‍ ജീവന്‍ പണയം വെച്ചു സമരം ചെയ്യുമ്പോള്‍ -അതും ഈ കൊറോണക്കാലത്ത് -
നമ്മള്‍ ചാനലില്‍ ഇരുന്നു വമ്പന്‍ സ്രാവിനെ പിടിക്കുന്ന ചര്‍ച്ചകളില്‍ അഭിരമിക്കുന്നു !. മാറാരോഗം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നു !
നാണം വേണം നാണമെന്ന് ജോയ് മാത്യും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

സ്വര്‍ണ്ണം ആരെങ്കിലും കടത്തട്ടെ 
വമ്പന്‍ സ്രാവുകളുടെ പേരുകള്‍ ആര്‍ക്ക് വേണം !
മുദ്രവെച്ച കവറിനുള്ളില്‍ അവര്‍ കിടന്ന് ശ്വാസം മുട്ടട്ടെ.
അതിനേക്കാള്‍ വമ്പന്‍മാര്‍ 
മുദ്രവെക്കാത്ത കവറില്‍ പുറത്ത് വിലസുന്നു.
പാലം വിഴുങ്ങികള്‍ക്ക് 
സ്വര്‍ണ്ണം വിഴുങ്ങികളെ കുറ്റം പറയാന്‍ എന്തവകാശം ?
അതിനാല്‍ അത് വിട് .
ഡിസംബറിലെ ദില്ലിയിലെ തണുപ്പ് അനുഭവിച്ചവര്‍ക്കേ അറിയൂ 
ആ തണുപ്പിലാണ് മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍  
കൂടും കുടുംബവും വിട്ട് 
വിശന്നും തളര്‍ന്നും 
ജലപീരങ്കികളും  വെടിയുണ്ടകള്‍ക്കും മുന്നില്‍ 
ജീവന്‍ പണയം വെച്ചു സമരം ചെയ്യുമ്പോള്‍ -അതും ഈ കൊറോണക്കാലത്ത് -
നമ്മള്‍ ചാനലില്‍ ഇരുന്നു വമ്പന്‍ സ്രാവിനെ പിടിക്കുന്ന ചര്‍ച്ചകളില്‍ അഭിരമിക്കുന്നു !
മാറാരോഗം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നു !
നാണം വേണം നാണം .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു, ചെന്നൈയിലെത്തിച്ച് വേർതിരിച്ചു; റിമാൻഡ് റിപ്പോർട്ട്

കൊള്ളയും കൊലപാതകവും ഉൾപ്പെടെ 53 കേസുകളിൽ പ്രതി; കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു

നെടുമ്പാശ്ശേരിയില്‍ ആറരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റില്‍

100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി; രക്ഷിക്കാൻ ഇറങ്ങിയ സഹോദരൻ കുടുങ്ങി

SCROLL FOR NEXT