Kerala

നിപ വൈറസ്: കൊച്ചിയില്‍ ചികിത്സയിലായിരുന്ന യുവാവ് നാളെ ആശുപത്രി വിടും

വീട്ടിലെത്തി പത്ത് ദിവസം കൂടി കഴിഞ്ഞാല്‍ യുവാവിന്‌ കോളേജില്‍ പോകാനും പഠനം പുനരാംരംഭിക്കാനും സാധിക്കും.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിപ വൈറസ് ബാധയേറ്റ് കൊച്ചിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് നാളെ ആശുപത്രി വിടും. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ 53 ദിവസമായി ചികിസ്തയില്‍ കഴിയുകയായിരുന്നു യുവാവ്. നാളെ രാവിലെ 8.30ന് ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ഷൈലജ ടീച്ചര്‍ പങ്കെടുക്കും. 

ഈ ചടങ്ങില്‍ വെച്ചായിരിക്കും യുവാവിനെ ആശുപത്രിയില്‍ നിന്നും വിട്ടയക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. പറവൂര്‍ സ്വദേശിയായ 23 വയസുള്ള വിദ്യാര്‍ത്ഥി രണ്ട് മാസത്തോളമായി ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ഇനി വീട്ടിലെത്തി പത്ത് ദിവസം കൂടി കഴിഞ്ഞാല്‍ യുവാവിന്‌ കോളേജില്‍ പോകാനും പഠനം പുനരാംരംഭിക്കാനും സാധിക്കും.

വിദ്യാര്‍ത്ഥിയുടെ രക്തസാംപിള്‍ ഫലം ജൂണ്‍ 15ന് നെഗറ്റീവായിരുന്നു. പിന്നീടുള്ള ഒരു മാസത്തിലേറെയായി നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലും നിരീക്ഷണത്തിലുണ്ടായിരുന്നവരിലും രോഗലക്ഷണങ്ങള്‍ കണ്ടവരിലും സാംപിള്‍ പരിശോധന നടത്തിയിരുന്നു. ഇവരുടെയെല്ലാം പരിശോധന ഫലം നെഗറ്റീവായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

ബിലാസ്പൂരില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്; വിഡിയോ

ഇന്ദ്രന്‍സ് ചേട്ടനും മഞ്ജു ചേച്ചിക്കും യോഗം ഇല്ല, അത്ര തന്നെ!; അന്ന് 'ഹോമി'നെ തഴഞ്ഞു, ഇന്ന് വേടന് അവാര്‍ഡും; ഇരട്ടത്താപ്പെന്ന് വിമര്‍ശനം

സ്നേഹപൂർവം പദ്ധതിയിലേക്ക് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

കിണറ്റിലേക്ക് വഴുതി വീണതല്ല, എറിഞ്ഞ് കൊന്നത്; മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം

SCROLL FOR NEXT