Kerala

നിപ വൈറസ്: കൊച്ചിയില്‍ ചികിത്സയിലായിരുന്ന യുവാവ് നാളെ ആശുപത്രി വിടും

വീട്ടിലെത്തി പത്ത് ദിവസം കൂടി കഴിഞ്ഞാല്‍ യുവാവിന്‌ കോളേജില്‍ പോകാനും പഠനം പുനരാംരംഭിക്കാനും സാധിക്കും.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിപ വൈറസ് ബാധയേറ്റ് കൊച്ചിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് നാളെ ആശുപത്രി വിടും. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ 53 ദിവസമായി ചികിസ്തയില്‍ കഴിയുകയായിരുന്നു യുവാവ്. നാളെ രാവിലെ 8.30ന് ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ഷൈലജ ടീച്ചര്‍ പങ്കെടുക്കും. 

ഈ ചടങ്ങില്‍ വെച്ചായിരിക്കും യുവാവിനെ ആശുപത്രിയില്‍ നിന്നും വിട്ടയക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. പറവൂര്‍ സ്വദേശിയായ 23 വയസുള്ള വിദ്യാര്‍ത്ഥി രണ്ട് മാസത്തോളമായി ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ഇനി വീട്ടിലെത്തി പത്ത് ദിവസം കൂടി കഴിഞ്ഞാല്‍ യുവാവിന്‌ കോളേജില്‍ പോകാനും പഠനം പുനരാംരംഭിക്കാനും സാധിക്കും.

വിദ്യാര്‍ത്ഥിയുടെ രക്തസാംപിള്‍ ഫലം ജൂണ്‍ 15ന് നെഗറ്റീവായിരുന്നു. പിന്നീടുള്ള ഒരു മാസത്തിലേറെയായി നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലും നിരീക്ഷണത്തിലുണ്ടായിരുന്നവരിലും രോഗലക്ഷണങ്ങള്‍ കണ്ടവരിലും സാംപിള്‍ പരിശോധന നടത്തിയിരുന്നു. ഇവരുടെയെല്ലാം പരിശോധന ഫലം നെഗറ്റീവായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT