Kerala

നിപ്പാ വൈറസ്; പനി ബാധിച്ച് മരിച്ചവരെ ചികിത്സിച്ച നഴ്‌സും മരിച്ചു; മരിച്ചവരുടെ എണ്ണം ഒന്‍പത്

ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ ആശുപത്രി വളപ്പില്‍ തന്നെ സംസ്‌കരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിപ്പാ വൈറസ് ബാധമൂലമുള്ള പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി. നിപ്പാ വൈറസ് ബാധമൂലമുള്ള പനിയെ തുടര്‍ന്ന മരിച്ചവരെ പരിചരിച്ച നഴ്‌സാണ് മരിച്ചത്. 

പേരാമ്പ്രാ താലൂക്ക് ആശുപത്രിയിലിലെ നഴ്‌സ് ലിനിയാണ് നിപ്പാ വൈറസ് ബാധമൂലമുള്ള പനിയെ തുടര്‍ന്ന് മരിച്ചത്. ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ ആരോഗ്യവകുപ്പ് വൈദ്യുത സ്മശാനത്തില്‍ സംസ്‌കരിച്ചു. 
വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് നടപടി. 

നിപ്പാ വൈറസ് സ്ഥിരീകരിച്ച പേരാമ്പ്രയില്‍ ഇന്ന് കേന്ദ്ര സംഘം സന്ദര്‍ശിക്കും. ചെങ്ങരോത്ത്, നാദാപുരം ചെക്കിയാട്, പാലാഴി എന്നിങ്ങിനെ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സ്ഥലങ്ങളിലായിരിക്കും കേന്ദ്ര സംഘം സന്ദര്‍ശനം നടത്തുക. ആരോഗ്യമന്ത്രി കെ.കെ.ശൈലജയും പനി ബാധിത പ്രദേശങ്ങളിലേക്കെത്തും.

കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് ആറ് പേര്‍ മരിച്ചതോടെയാണ് മരണ സംഖ്യ ഒന്‍പതിലേക്ക് എത്തിയത്. തലച്ചോറില്‍ അണുബാധ മൂര്‍ച്ഛിച്ചതാണ് മരണ കാരണമായി പറയുന്നത്. ആദ്യ മരണങ്ങള്‍ ഉണ്ടായ സ്ഥലങ്ങളില്‍ നിന്നും ദൂരെയുള്ളവരാണ് ഇപ്പോള്‍ മരിച്ചിരിക്കുന്നത് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. വൈറസ് കൂടുതലിടങ്ങളിലേക്ക് പടരുന്നു എന്ന ആശങ്കയാണ് ഇതോടെ ഉണ്ടാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

SCROLL FOR NEXT