Kerala

നിയമസഭാ പ്രമേയത്തെ വിമർശിച്ചത് ചട്ട വിരുദ്ധം; കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിനെതിരെ അവകാശ ലംഘന നോട്ടീസ്

കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ വിമർശിച്ചത് ചട്ട വിരുദ്ധമെന്ന് കാണിച്ചാണ് നോട്ടീസ്. കെസി ജോസഫാണ് അവകാശ ലംഘന നോട്ടീസ് സ്പീക്കർക്ക് നൽകിയത്. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. ഈ നീക്കത്തെ വിമർശിച്ച് രവിശങ്കർ പ്രസാദ് രം​ഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച നിയമോപദേശം തേടുന്നത്​ നന്നായിരിക്കുമെന്നായിരുന്നു​ കേന്ദ്രമന്ത്രിയുടെ പ്രതികരണം.

ഭരണഘടന പ്രകാരം പൗരത്വ നിയമം കേന്ദ്ര പട്ടികയിൽ പെടുന്നതാണ്​. അതില്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു പങ്കുമില്ല. നിയമസഭയില്‍ ബിജെപി എംഎൽഎ സ്വീകരിച്ചത്​ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ്. ഒരു സംസ്ഥാനം അംഗീകരിക്കുന്ന നിയമം മറ്റൊരു സംസ്ഥാനം അംഗീകരിക്കില്ലെന്ന്​ പറഞ്ഞാൽ സ്​ഥിതിയെന്താകുമെന്ന്​ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയനാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. ചട്ടം 118 പ്രകാരം സര്‍ക്കാര്‍ പ്രമേയമായിട്ടായിരുന്നു അവതരണം. കോണ്‍ഗ്രസ് എംഎല്‍എ വി.ഡി സതീശനും പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇതേ വിഷയത്തില്‍ സര്‍ക്കാര്‍ തന്നെ പ്രമേയം അവതരിപ്പിക്കുന്നതിനാല്‍ അനുമതി നല്‍കിയില്ല. ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ ഒഴികെ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രമേയത്തെ പിന്തുണച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

SCROLL FOR NEXT