Kerala

നിലയ്ക്കലില്‍ പൊലീസ് വിരട്ടിയോടിച്ച സമരക്കാര്‍ തിരിച്ചെത്തി, പന്തല്‍ പുനസ്ഥാപിച്ചു

നിലയ്ക്കലില്‍ പൊലീസ് വിരട്ടിയോടിച്ച സമരക്കാര്‍ തിരിച്ചെത്തി, പന്തല്‍ പുനസ്ഥാപിച്ചു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട:  നിലയ്ക്കലില്‍ പൊലീസ് വിരട്ടിയോടിച്ച സമരക്കാര്‍ തിരിച്ചെത്തി. പൊലീസ് പൊളിച്ച സമരപ്പന്തല്‍ പുനസ്ഥാപിച്ചിട്ടുണ്ട്. നാമജപവും ശരണം വിളികളുമായി പ്രതിഷേധക്കാര്‍ ഇവിടെ ഇരിപ്പുറപ്പിച്ചിരിക്കുകയാണ്.

വാഹനങ്ങള്‍ തടഞ്ഞു പരിശോധിക്കുകയും യുവതികളെ ഇറക്കിവിടുകയും ചെയ്തതിനെത്തുടര്‍ന്ന് രാത്രിയാണ്  സമരക്കാരെ പൊലീസ് വിരട്ടിയോടിച്ചത്. ഇവരുടെ സമരപ്പന്തല്‍ പുലര്‍ച്ചെ പൊൡച്ചുനീക്കിയിരുന്നു. രാവിലെ ഇവര്‍ തിരിച്ചെത്തുകയായിരുന്നു.

പത്തനംതിട്ട എസ്പിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാവിലെ ആറ് മണിയോടെയാണ് പന്തല്‍ പൊലീസ് പൊളിച്ചു നീക്കിയത്. ആചാര സംരക്ഷണ സമിതിയ പ്രവര്‍ത്തകരെയെല്ലാം ബലം പ്രയോഗിച്ച് ഒഴിപ്പിച്ചതിന് ശേഷമായിരുന്നു പന്തലടക്കം പൊളിച്ച് നീക്കിയത്.

പതിനൊന്ന് ദിവസമായി ഇവിടെ പ്രാര്‍ത്ഥനാ യജ്ഞം നടന്നു വരികയായിരുന്നു. എന്നാല്‍ ശബരിമല നട ഇന്ന് തുറക്കാനിരിക്കെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരിക്കാനുള്ള മുന്നൊരുക്കം എന്ന നിലയിലാണ് പൊലീസ് നടപടി. പന്തല്‍ പൊളിച്ചു നീക്കിയതിന് പിന്നാലെ ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുവാനുള്ള ശ്രമം തുടങ്ങി.പുലര്‍ച്ചെ പമ്പയിലേക്കെത്തിയ കെഎസ്ആര്‍ടിസി ബസ് ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.

ബസിലെ യാത്രക്കാരെ തടയില്ല. ഇവിടെ എത്തുന്ന സ്ത്രീകളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കും എന്നായിരുന്നു ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രകോപനപരമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT