Kerala

പതിവായി വനിതാ സുഹൃത്തിന്റെ വീട്ടിലെത്തി; കലക്ടര്‍ അവിടെ ക്വാറന്റൈനിലാക്കി; അഭിഭാഷകന്‍ മുങ്ങി; കേസെടുത്ത് പൊലീസ്

കൊല്ലം ചാത്തന്നൂരില്‍ വനിതാ സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റൈനിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ മുങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ വനിതാ സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റൈനിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ മുങ്ങി. ക്വാറന്റൈന്‍ ലംഘിച്ചതിന് അഡ്വ. ജി മുരളീധരനെതിരെ പൊലീസ് കേസെടുത്തു.

5 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ചാത്തന്നൂരില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും നിരോധനാജ്ഞയും നടപ്പിലാക്കിയിരുന്നു. ഇതിനിടെയാണ് തിരുവനന്തപുരത്തുനിന്ന് അഭിഭാഷകന്‍ ചാത്തന്നൂരിലെത്തിയത്. പതിവായി ഇയാള്‍ എത്തുന്നതറിഞ്ഞ് നാട്ടുകാര്‍ കലക്ടറെ 
്അറിയിക്കുകയായിരുന്നുച കലക്ടറുടെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി വനിതാസുഹൃത്തിന്റെ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുകയായിരുന്നു. 

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് അഭിഭാഷകനെതിരെ കേസെടുക്കുകയും കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഇന്ന് വൈകുന്നേരമാണ് ഇയാള്‍ ഈ വീട്ടില്‍ നിന്ന് മുങ്ങിയ വിവരം ലഭിച്ചത്.ഇതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം വനിതാ സുഹൃത്തിന്റെ വീട്ടിലെത്തുകയും വീട് പരിശോധിക്കുകയും അഭിഭാഷകന്‍ അവിടെയില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഈ വിവരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പടയെുള്ള ആളുകളെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട് നില്‍ക്കുന്ന വലിയ തുറ പൊലീസ് സ്റ്റേഷനിലും ഈ വിവരം കൈമാറിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT