Kerala

പബ്ലിസിറ്റി സ്റ്റണ്ടിനായി കോടതിയെ ഉപയോഗിക്കരുത് ; ശോഭാ സുരേന്ദ്രന് 25,000 രൂപ പിഴ, നടപടി എല്ലാവര്‍ക്കും പാഠമാകണമെന്ന് ഹൈക്കോടതി

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ  രൂക്ഷ വിമര്‍ശനം. പബ്ലിസിറ്റി സ്റ്റണ്ട് നടത്താന്‍ നോക്കരുതെന്ന് പറഞ്ഞ കോടതി ശോഭാ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി.

സമകാലിക മലയാളം ഡെസ്ക്

 കൊച്ചി:  ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ  രൂക്ഷ വിമര്‍ശനം. പബ്ലിസിറ്റി സ്റ്റണ്ട് നടത്താന്‍ നോക്കരുതെന്ന് പറഞ്ഞ കോടതി ശോഭാ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ശബരിമലയിലെ പൊലീസ് നടപടികള്‍ ചോദ്യം ചെയ്തു കൊണ്ടുള്ളതായിരുന്നു ഹര്‍ജി.  25,000 രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചിട്ടുണ്ട്. 

വികൃതമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ്  ഹര്‍ജി സമര്‍പ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇത്തരം വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ദുരുപയോഗം ചെയ്യരുതെന്ന് താക്കീതും നല്‍കി.  അനാവശ്യമായ ഹര്‍ജിയാണിത്. സമയം വെറുതേ പാഴാക്കിയെന്നും കോടതി പറഞ്ഞു. ഇതേത്തുടര്‍ന്ന് മാപ്പ് പറയുന്നതായി ശോഭാസുരേന്ദ്രന്‍ ഹൈക്കോടതിയെ അറിയിച്ചു. ശോഭാ സുരേന്ദ്രനെതിരായ നടപടി എല്ലാവര്‍ക്കും പാഠമായിരിക്കട്ടെയെന്നും കോടതി പറഞ്ഞു. പിഴയായി വിധിച്ച തുക ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയിലേക്ക് അടയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു.

 5000ത്തിലേറെ  ഭക്തരെ അകാരണമായി അറസ്റ്റ് ചെയ്‌തെന്നും ആയിരത്തിലേറെ വ്യാജകേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ശോഭാസുരേന്ദ്രന്‍ പൊതുതാത്പര്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

SCROLL FOR NEXT