Kerala

പര്‍ദയും കളളവോട്ടും തമ്മില്‍ ബന്ധിപ്പിച്ചത് സിപിഎമ്മിന്റെ നല്ല ഉദ്ദേശമല്ല; പ്രതിഷേധം ഒറ്റപ്പെട്ടതാകില്ലെന്ന് കുഞ്ഞാലിക്കുട്ടി

പര്‍ദയുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ പരാമര്‍ശം മുസ്ലിം വിഭാഗത്തെ അപമാനിക്കുന്നതെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പര്‍ദയുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ പരാമര്‍ശം മുസ്ലിം വിഭാഗത്തെ അപമാനിക്കുന്നതെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പര്‍ദയും കളളവോട്ടും തമ്മില്‍ ബന്ധിപ്പിച്ചത് മോശമായി പോയി. ഇക്കാര്യത്തില്‍ സിപിഎമ്മിന്റേത് നല്ല ഉദ്ദേശമല്ല. ഇതിനെതിരെയുളള പ്രതിഷേധം ഒറ്റപ്പെട്ടതാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രസ്താവന വിവാദമായിരുന്നു. 
വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണം. ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ. ഇതുപോലെ വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറുണ്ടോ എന്ന ചോദ്യവും കൂടി ഉന്നയിച്ചു കൊണ്ടായിരുന്നു ജയരാജന്റെ വിവാദ പ്രസ്താവന. കണ്ണൂര്‍, കാസര്‍കോഡ് ലോക്‌സഭ മണ്ഡലങ്ങളില്‍ കളളവോട്ട് നടന്ന ഏഴു ബൂത്തുകളില്‍ റീപോളിങ് നടത്താന്‍ തീരുമാനിച്ച പശ്ചാത്തലത്തിലായിരുന്നു എം വി ജയരാജന്റെ പ്രസ്താവന. ഈ പ്രസ്താവനയെ എതിര്‍ത്തുകൊണ്ടാണ് കുഞ്ഞാലിക്കുട്ടി രംഗത്തുവന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

പ്രേമലു ഇസ് നത്തിംഗ് ബട്ട് എ ജെന്‍സി നാടോടിക്കാറ്റ്; രാധയുടേയും രാംദാസിന്റേയും അതേ ജീവിതാസക്തികളാണ് റീനുവിനും സച്ചിനും

മാസംതോറും 9,250 രൂപ വരുമാനം; ഇതാ ഒരു സ്‌കീം

പാല്‍ വില കൂട്ടും, മില്‍മ പറഞ്ഞാല്‍ പരിഗണിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി

രഞ്ജി ട്രോഫി: കര്‍ണാടകക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി

SCROLL FOR NEXT