Kerala

പാമ്പുകടിയേറ്റ വേദനയിലും ഉത്തരവാദിത്തത്തില്‍ വെള്ളം ചേര്‍ക്കാതെ രഞ്ജിത്ത്; റെയില്‍വേ ഗേറ്റ് കീപ്പര്‍ക്ക് നന്ദി പറഞ്ഞ് വാഹനയാത്രക്കാര്‍ 

ബീഹാര്‍ സ്വദേശി രഞ്ജിത്താണ് സ്വയരക്ഷ നോക്കാതെ യാത്രികരെ സുരക്ഷിതരാക്കിയത്

സമകാലിക മലയാളം ഡെസ്ക്

ചോറ്റാനിക്കര: പാമ്പു കടിയേറ്റ വേദനയിലും മനസ്സാന്നിധ്യം കൈവിടാതെ വാഹനയാത്രക്കാരെ സുരക്ഷിതരാക്കി റെയില്‍വേ ഗെറ്റ് കീപ്പര്‍. ബീഹാര്‍ സ്വദേശി രഞ്ജിത്താണ് സ്വയരക്ഷ നോക്കാതെ യാത്രികരെ സുരക്ഷിതരാക്കിയത്. ചോറ്റാനിക്കര കുരീക്കോട് റെയില്‍വേസ്‌റ്റേഷനോട് ചേര്‍ന്നുള്ള ഗേറ്റ് കീപ്പറായ രഞ്ജിത് പാമ്പു കടിയേറ്റിട്ടും ധൈര്യം ചോരാതെ ട്രെയിന്‍ വരുന്ന സമയത്ത് അപകടം ഒഴിവാക്കാനായി ഗേറ്റ് അടച്ചിടുകയായിരുന്നു. ബസ്സുകള്‍ അടക്കം ഒട്ടേറെ വാഹനങ്ങള്‍ ഈ റെയില്‍വേ ഗേറ്റ് കടന്നുപോകാറുണ്ട്.  

റെയില്‍വേ ഗേറ്റിനു സമീപത്തെ കാടുവെട്ടിതെളിക്കുന്നതിനിടെ ഇന്നലെ വൈകിട്ട് നാലരയോടെയാണ് രഞ്ജിത്തിന് പാമ്പ്  കടിയേറ്റത്. പാളത്തിന്റെ പരിശോധനയ്‌ക്കെത്തിയ  റെയില്‍വേ ജീവനക്കാരാണ് ഇയാളെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചത്. ഇടതുകാലിനു പാമ്പുകടിയേറ്റ രഞ്ജിത്തിനെ പിന്നീട് എറണാകുളം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ യാത്രക്കാരെ വിവരമറിയിച്ചതിനെതുടര്‍ന്ന് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. അഞ്ചുമണിക്കു ശേഷം പകരക്കാരനെത്തിയപ്പോഴാണ് ഇതുവഴിയുള്ള ഗതാഗതം പിനഃസ്ഥാപിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

ഹര്‍മന്‍പ്രീത് ഇല്ല, നയിക്കാന്‍ ലോറ; ഐസിസി ലോകകപ്പ് ഇലവനില്‍ 3 ഇന്ത്യന്‍ താരങ്ങള്‍

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

SCROLL FOR NEXT