Kerala

പികെ ശശിയെ സംരക്ഷിക്കില്ല: ഉടന്‍ നടപടിയെടുക്കുമെന്ന് സിപിഎം

പികെ ശശി എംഎല്‍എ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയില്‍ എംഎല്‍എയെ സംരക്ഷിക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പികെ ശശി എംഎല്‍എ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയില്‍ എംഎല്‍എയെ സംരക്ഷിക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള വ്യക്തമാക്കി. നടപടി വൈകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പരാതി പാര്‍ട്ടിയുടെ സംസ്ഥാന, കേന്ദ്ര ഘടകങ്ങള്‍ പൂഴ്ത്തി വച്ചിട്ടില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ പരാതി പൊലീസിന് കൈമാറാന്‍ പാര്‍ട്ടിക്ക് കഴിയില്ല. പരാതിക്കാരിയുടെ പേരും മറ്റും വെളിപ്പെടുത്താന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. പരാതി പെണ്‍കുട്ടി തന്നെ പൊലീസിന് കൈമാറട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

പെണ്‍കുട്ടിയുടെ പരാതി ലഭിച്ചപ്പോള്‍ തന്നെ ഇക്കാര്യം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ നേരത്തെ തന്നെ ഇക്കാര്യത്തില്‍ പരാതി ലഭിച്ചെന്നും അന്വേഷണം ആരംഭിച്ചെന്നുമാണ് സംസ്ഥാന ഘടകം നിലപാട് അറിയിച്ചത്. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എകെ ബാലനും പികെ ശ്രീമതിയും അംഗങ്ങളായ കമ്മിറ്റിയാണ് പെണ്‍കുട്ടിയുടെ പരാതി അന്വേഷിക്കുന്നതെന്നും സംസ്ഥാന ഘടകം അറിയിച്ചു. 

പെണ്‍കുട്ടിയുടെ പരാതി നിയമസംവിധാനങ്ങള്‍ കൈമാറേണ്ടത് തന്നെയാണ്. ഇതിനുള്ള ശക്തമായ തെളിവുകളും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്താന്‍ പാര്‍ട്ടി തയ്യാറല്ല. അതിനാല്‍ പെണ്‍കുട്ടി തന്നെ പൊലീസിനെ സമീപിക്കുകയാണ് വേണ്ടത്. കുറ്റക്കാരായ ആരെയും പാര്‍ട്ടി സംരക്ഷിക്കില്ല. ശശിക്കെതിരായ നടപടി ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചതായി ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് വീട് നിര്‍മാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കള്‍ ചെലവിട്ടു; കണക്കുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

റാപ്പിനു പിറകെ സൗജന്യ യാത്രയും മധുരവും; തെരഞ്ഞെടുപ്പ് ആഘോഷമാക്കാൻ ഇലക്ഷൻ കമ്മീഷന്റെ 'ന്യൂ ജെൻ' പദ്ധതികൾ

കത്തുന്ന വെയിലിൽ ശരീരം തണുപ്പിക്കാൻ ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്താം?

രാജ്യത്ത് നക്‌സല്‍ ബാധിത ജില്ലകള്‍ രണ്ടെണ്ണം മാത്രം, പുതിയ കണക്കുകളുമായി കേന്ദ്രം

'സുധിച്ചേട്ടന്‍ തന്ന് കടങ്ങളും കഷ്ടപ്പാടും, പിന്നെ രണ്ട് മക്കളേയും; സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ത്തില്ല'; കിച്ചുവിന് രേണുവിന്റെ മറുപടി

SCROLL FOR NEXT