Kerala

പൃഥ്വിരാജ് മരിച്ചതു നാണയം വിഴുങ്ങിയതിനാലല്ല, ശ്വാസതടസമാണു മരണകാരണമെന്ന് രാസപരിശോധനാ ഫലം 

പൃഥ്വിരാജ് മരിച്ചതു ന്യൂമോണിയ ഗുരുതരമായതിനെ തുടർന്നുണ്ടായ ശ്വാസംമുട്ടൽ കാരണമെന്ന് രാസപരിശോധനാ ഫലം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരൻ പൃഥ്വിരാജ് മരിച്ചതു ന്യൂമോണിയ ഗുരുതരമായതിനെ തുടർന്നുണ്ടായ ശ്വാസംമുട്ടൽ കാരണമെന്ന് രാസപരിശോധനാ ഫലം. കുട്ടി നാണയം വിഴുങ്ങിയതു മൂലം ശ്വാസതടസമുണ്ടായതല്ല മരണ കാരണമെന്നാണു റിപ്പോർട്ടിൽ പറയുന്നത്. സംശയകരമായ യാതൊന്നും കുഞ്ഞിന്റെ ശരീരത്തിൽ കണ്ടെത്തിയിട്ടില്ലെന്നും രാസപരിശോധനാ ഫലത്തിൽ പറയുന്നു. 

കുട്ടിയുടെ മരണത്തിൽ ചികിത്സാപിഴവ് ഇല്ലെന്നു വ്യക്തമാക്കുന്ന റിപ്പോർട്ടാണു പുറത്തു വന്നിരിക്കുന്നത്. കുട്ടിക്ക് ന്യൂമോണിയ മൂലം ശ്വാസകോശത്തിന് കാര്യമായ തകരാർ സംഭവിച്ചിരുന്നു. തണുപ്പടിച്ചാൽ ശ്വാസംമുട്ടൽ അനുഭവപ്പെടുന്ന സാഹചര്യമായിരുന്നു കുഞ്ഞിനുണ്ടായിരുന്നത് എന്നാണ് വിശദീകരണം. കോശങ്ങളിലെ ഓക്സിജന്റെ അളവ് വളരെ താഴ്ന്ന നിലയിലായിരുന്നു. പതോളജി ലാബിൽ നടത്തിയ പരിശോധനയിൽ ശ്വാസകോശം പ്രവർത്തനക്ഷമമല്ലാത്ത അവസ്ഥയിലായിരുന്നെന്നും കണ്ടെത്തുകയായിരുന്നു.

2019 ഓഗസ്റ്റിൽ ന്യുമോണിയയ്ക്ക് എറണാകുളം മെഡിക്കൽ കോളജിൽ ഒരാഴ്ചയോളം ചികിത്സിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. 

ആലുവ കടുങ്ങല്ലൂർ സ്വദേശികളായ നന്ദിനി-രാജ്യ ദമ്പതികളുടെ ഏക മകനാണ് പൃഥ്വിരാജ്. നാണയം വിഴുങ്ങിയതിനെത്തുടർന്ന് സർക്കാർ ആശുപത്രികളിൽ എത്തിച്ച കുഞ്ഞിന് കോവിഡ് സാഹചര്യം കാരണം ചികിത്സ നിഷേധിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. സംഭവം വിവാദമായതോടെ ആരോഗ്യ മന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

SCROLL FOR NEXT