പ്രതീകാത്മക ചിത്രം 
Kerala

പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് ഗുണ്ടെറിഞ്ഞു ; സഹോദരി ഭയന്നുമരിച്ചു

കമലാസനന് ഒപ്പം കഴിഞ്ഞിരുന്ന ബേബി, ഗുണ്ട് പൊട്ടുന്ന ശബ്ദം കേട്ട് ഭയന്നുവിറച്ച് കട്ടിലില്‍ നിന്നും വീണിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പുതുവല്‍സരദിനത്തില്‍ പുലര്‍ച്ചെ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് അജ്ഞാതര്‍ ഗുണ്ടെറിഞ്ഞു. ഇതേത്തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന സഹോദരി ഭയന്നു മരിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന, അമ്പാട്ടുകാവ് ചിറ്റേത്ത് വീട്ടില്‍ കണ്ണന്‍കുട്ടിയുടെ മകള്‍ ബേബി(48)യാണ് മരിച്ചത്. ഇവരുടെ സഹോദരനും എടത്തല പൊലീസ് സ്റ്റേഷനിലെ ഡ്രൈവറുമായ കമലാസനന്റെ വീട്ടിലേക്കാണ് അക്രമികള്‍ ഗുണ്ടെറിഞ്ഞത്. 

കമലാസനന് ഒപ്പം കഴിഞ്ഞിരുന്ന ബേബി, ഗുണ്ട് പൊട്ടുന്ന ശബ്ദം കേട്ട് ഭയന്നുവിറച്ച് കട്ടിലില്‍ നിന്നും വീണിരുന്നു. ഈ സമയത്ത് കമലാസനന്‍ ഡ്യൂട്ടിയിലായിരുന്നു. കുമ്പളാംപറമ്പ് സ്വദേശികളായ ചിലരുടെ പേര് സൂചിപ്പിച്ച് ആലുവ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ബേബിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പരാതി കിട്ടിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

SCROLL FOR NEXT