Kerala

പൊളിക്കാന്‍ ഉത്തരവിട്ടത് വേദനയോടെ, എങ്കിലും ചെയ്യേണ്ടി വന്നു; മരട് കേസില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര

ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കിയെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചെങ്കിലും കോടതി ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മിച്ചതെന്നു കണ്ടെത്തിയ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത് വേദനയോടെയായിരുന്നെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. നിയമവിരുദ്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ ചെയ്യേണ്ടി വന്നതാണ് അതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. 

സുപ്രീം കോടതി ഉത്തരവിട്ടത് അനുസരിച്ച് മരടിലെ നാലു ഫ്‌ലാറ്റ് സമുച്ചയങ്ങളും പൊളിച്ചുനീക്കിയതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചപ്പോഴായിരുന്നു പൊളിക്കാന്‍ ഉത്തരവിട്ട ബെഞ്ചിനു നേതൃത്വം നല്‍കിയ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പ്രതികരണം. ''അതൊരു വേദനാജനകമായ ചുമതലയായിരുന്നു'' - അദ്ദേഹം പറഞ്ഞു.

ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കിയെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചെങ്കിലും കോടതി ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല. സ്ഥലത്തുനിന്നു അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്ത ശേഷം തുടര്‍നടപടിയെടുക്കാമെന്ന് കോടതി പറഞ്ഞു. 

ഫ്‌ലാറ്റ് പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍ എത്രയും വേഗം നീക്കം ചെയ്യണമന്ന് കോടതി നിര്‍ദേശിച്ചു. കായലില്‍ വീണത് ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണം. 

നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് പരാതികളുള്ള ഫ്‌ലാറ്റ് ഉടമകള്‍ അപേക്ഷ നല്‍കണമെന്ന് ബെഞ്ച് പറഞ്ഞു. നഷ്ടപരിഹാര കേസുകളില്‍ കോടതി ഫീസ് ഇളവു ചെയ്തുനല്‍കുന്ന കാര്യം പരിഗണിക്കുമെന്നും ബെഞ്ച് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT