Kerala

പ്രതികാരനടപടി; അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിക്കാതെ; സത്യം ലോകം മുഴുവന്‍ കണ്ടതാണ്; പൊലീസിനെതിരെ സിപിഐ

കേസില്‍ സിപിഐ പ്രവര്‍ത്തകരെ പ്രതിചേര്‍ത്തിരിക്കുന്നത് മനപൂര്‍വമാണ്. പോലീസ് എഫ്‌ഐആറില്‍ എഴുതിയിരിക്കുന്നതൊന്നും സത്യമല്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഡിഐജി ഓഫീസ് മാര്‍ച്ചിന്റെ പേരില്‍ സിപിഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ പോലീസ് ശ്രമം നടക്കുന്നുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി. രാജു. അന്‍സാര്‍ അലിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലായിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റ് ചെയ്തതെന്നും രാജു പറഞ്ഞു. 

എസ്‌ഐയെ സസ്‌പെന്റ് ചെയ്തതിന്റെ പ്രതികാരനടപടിയാണ് പ്രവര്‍ത്തകന്റെ് അറസ്റ്റിലേക്ക് നയിച്ചത്. എസിപിയെ ഒരു സിപിഐ പ്രവര്‍ത്തകന്‍ പോലും തല്ലിയിട്ടില്ല, കേസില്‍ വിപിന്‍ ദാസ് നല്‍കിയ മൊഴി വിശ്വസനീയമല്ല. കേസ് പിന്‍വലിക്കണമെന്നും പി രാജു ആവശ്യപ്പെട്ടു. 

കേസില്‍ സിപിഐ പ്രവര്‍ത്തകരെ പ്രതിചേര്‍ത്തിരിക്കുന്നത് മനപൂര്‍വമാണ്. പോലീസ് എഫ്‌ഐആറില്‍ എഴുതിയിരിക്കുന്നതൊന്നും സത്യമല്ല. സത്യമെന്താണെന്ന് മാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ കണ്ടതാണ്. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും പി. രാജു പ്രതികരിച്ചു. 

കൊച്ചി ഡിഐജി ഓഫീസിലേയ്ക്ക് സിപിഐ നടത്തിയ മാര്‍ച്ചില്‍ പോലീസിനെ ആക്രമിച്ച കേസില്‍ സിപിഐ പ്രവര്‍ത്തകനായ അന്‍സാര്‍ അലിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിപിഐ ലോക്കല്‍ കമ്മിറ്റി അംഗമാണ് അന്‍സാര്‍ അലി. പാര്‍ട്ടി പ്രവര്‍ത്തകന്റെ അറസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു ജില്ലാ സെക്രട്ടറി.

മാര്‍ച്ചിനിടയില്‍ എല്‍ദോ എബ്രഹാം എംഎല്‍എയ്‌ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തിയ സംഭവത്തില്‍ സെന്‍ട്രല്‍ എസ്.ഐക്കെതിരെ കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; നിര്‍ണായക വിവരം പങ്കിട്ട് ബിസിസിഐ

നഷ്ടപരിഹാരം വെറും സാമ്പത്തിക ആശ്വാസമല്ല, സാമൂഹിക നീതിയുടെ പ്രതീകം: ഉത്തരാഖണ്ഡ് ഹൈക്കോടതി

ഈ ജോലി ഒഴിവ് നിങ്ങളുടെ വാട്സ്ആപ്പിലും എത്തിയോ?, തട്ടിപ്പിൽ വീഴരുതെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

പേരയ്ക്ക അത്ര ചില്ലറക്കാരനല്ല

SCROLL FOR NEXT