Kerala

പ്രളയ ദുരിതാശ്വാസം: കണക്കെടുപ്പില്‍ പരാതിയുണ്ടെങ്കില്‍ കലക്ടറെ സമീപിക്കാം, നല്‍കാനുള്ളത് 36,000 കിറ്റുകള്‍ കൂടി 

പ്രളയ ദുരിതാശ്വാസം: കണക്കെടുപ്പില്‍ പരാതിയുണ്ടെങ്കില്‍ കലക്ടറെ സമീപിക്കാം, നല്‍കാനുള്ളത് 36,000 കിറ്റുകള്‍ കൂടി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയ ദുരിത ബാധിതര്‍ക്കുള്ള കണക്കെടുപ്പില്‍ പരാതികളുണ്ടെങ്കില്‍ അപ്പോള്‍ തന്നെ കലക്ടര്‍ക്കു പരാതി നല്‍കാവുന്നതാണെന്ന് മന്ത്രി ഇപി ജയരാജന്‍. സംസ്ഥാനത്ത് അഞ്ചര ലക്ഷത്തോളം കുടുംബങ്ങള്‍ക്കു ദുരിതാശ്വാസ് കിറ്റുകള്‍ നല്‍കിയതായി മന്ത്രി അറിയിച്ചു.

പ്രളയ ബാധിതര്‍ക്കുള്ള ദുരിതാശ്വാസ വിതരണം പുരോഗമിക്കുകയാണ്. ദുരിതാശ്വാസ കിറ്റുകള്‍ അഞ്ചരലക്ഷത്തോളം കുടുംബങ്ങള്‍ക്കു നല്‍കിക്കഴിഞ്ഞു. 36,000 കിറ്റാണ് വിതരണം ചെയ്യാന്‍ ബാക്കിയുള്ളത്. ഇതില്‍ 23,000 എറണാകുളത്താണ്. എത്രയും വേഗം ഇതു പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു.

കുട്ടനാട്ടിലെ വെള്ളം പെമ്പു ചെയ്യുന്നതു സംബന്ധിച്ച് മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കമില്ല. മന്ത്രിമാര്‍ ഏകോപനത്തോടെയാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. കുട്ടനാടിന്റെ പ്രത്യേകതകള്‍ കൊണ്ടാണ് വെള്ളം പമ്പു ചെയ്തുമാറ്റാന്‍ വൈകുന്നത്.

സംസ്ഥാനത്തിന്റെ പുനര്‍നിര്‍മിതിക്കായി കെപിഎംജിയെ കണ്‍സള്‍ട്ടന്റായി നിയമിച്ചതില്‍ തെറ്റൊന്നുമില്ലെന്ന് ഇപി ജയരാന്‍ പറഞ്ഞു. കണ്‍സള്‍ട്ടി നിയമനത്തിനെതിരായ ആക്ഷേപത്തില്‍ കഴമ്പില്ല. നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവിന്റെ  കത്തു കിട്ടിയിട്ടുണ്ട്. ഇതു പരിശോധിക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

SCROLL FOR NEXT