Kerala

പ്രിയനന്ദനന്‍ ആരുമറിയാത്ത സംവിധായകന്‍; എന്തെങ്കിലും ഒക്കെ പറഞ്ഞ് ഷൈന്‍ ചെയ്യാനുള്ള ജാഡപരിപാടിയെന്ന് ബി ഗോപാലകൃഷ്ണന്‍

ആരും അറിയാത്ത സംവിധായകന്‍ ഇങ്ങനെ എന്തെങ്കിലും ഒക്കെ പറഞ്ഞ് ഷൈന്‍ ചെയ്യാനുള്ള ജാഡപരിപാടിയാണ് നടത്തുന്നതെന്ന് ഗോപാലകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പ്രിയനന്ദനന് നേരെയുണ്ടായ ആക്രമണത്തില്‍ അര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ആരും അറിയാത്ത സംവിധായകന്‍ ഇങ്ങനെ എന്തെങ്കിലും ഒക്കെ പറഞ്ഞ് ഷൈന്‍ ചെയ്യാനുള്ള ജാഡപരിപാടിയാണ് നടത്തുന്നതെന്ന് ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

'മര്‍ദ്ദിക്കണമെങ്കില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട അന്ന് തന്നെ മര്‍ദ്ദിക്കാമായിരുന്നു. ഞങ്ങള്‍ ചെയ്തത് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ജനാധിപത്യപരമായി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയാണ്. തുടര്‍ന്ന് ഞങ്ങള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്തതോടെ ജനാധിപത്യപരമായ പ്രതിഷേധം അവസാനിപ്പിക്കുകയും ചെയ്തു' -  ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു

'ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ സംവിധായകന്റെ ഇമേജ് നെഗറ്റീവിലേക്ക് മാറി. അത് തരണം ചെയ്യാന്‍ വീട്ടിലേക്ക് ആക്രമണം നടത്തി എന്ന് പ്രചരിപ്പിക്കുകയാണ്. ഞങ്ങള്‍ ആക്രമിക്കുകായാണെങ്കില്‍ നേരിട്ട് ചെയ്യും. ഈ ആക്രമണവുമായി ഞങ്ങള്‍ക്ക് ബന്ധമില്ല' - ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് പ്രിയനന്ദനനെ വീടിന് സമീപത്ത് വെച്ച് ഒരു സംഘം ആളുകള്‍ കയ്യേറ്റം ചെയ്തത്. മര്‍ദ്ദനത്തിന് പിന്നാലെ ശരീരത്തില്‍ ചാണകവെള്ളം തളിക്കുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'മൂവായിരം കോടിയെന്നത് ഞെട്ടിപ്പിക്കുന്നു'; ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് സുപ്രീം കോടതി

ഭാരതീയ ന്യായ സംഹിത പ്രകാരം കേരളത്തിലെ ആദ്യ വിധി; പഴ്‌സ് തട്ടിപ്പറിച്ച കേസില്‍ തടവുശിക്ഷ

'ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല; ഫയല്‍സിനും പൈല്‍സിനും അവാര്‍ഡ് കൊടുക്കുന്നത് എന്തിനെന്ന് നമുക്കറിയാം'; പ്രകാശ് രാജ്

ക്രിസ്ത്യന്‍ മിഷനറിമാര്‍ ആദിവാസികളെ കൂട്ടത്തോടെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണി: ഛത്തീസ്ഗഡ് ഹൈക്കോടതി

SCROLL FOR NEXT