Kerala

ഫോണ്‍ നമ്പര്‍ ചതിച്ചു ? ശൂരനാടിന് പുറത്തേക്ക് പോകാത്ത യുവാവിന് പഞ്ചാബില്‍ നടന്ന കൊലപാതകത്തിന് സമന്‍സ്

 മരിക്കും മുമ്പ് സഹോദരനെ ഫോണ്‍ വിളിച്ച സതീഷ്‌കുമാര്‍, തന്നെ ഒരാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പറഞ്ഞ കൈമാറിയ നമ്പറാണ് സുനിലിന്റേത്. അന്ന് രാത്രി സതീഷ്‌കുമാര്‍ മരിക്കുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

 കൊല്ലം: സംസ്ഥാനം വിട്ട് മറ്റെങ്ങും പോകാത്ത തനിക്ക് പഞ്ചാബില്‍ നിന്ന് സമന്‍സ് വന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ് ശൂരനാട് പോരുവഴിക്കാരന്‍ സുനില്‍. ഹരിയാന സ്വദേശി പഞ്ചാബില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസിലാണ് സുനിലിന് സമന്‍സ് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂലൈയില്‍ പട്യാല റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഭിവാനിക്കാരനായ സതീഷ്‌കുമാര്‍ എന്നയാള്‍ മരിച്ചിരുന്നു. മരിക്കും മുമ്പ് സഹോദരനെ ഫോണ്‍ വിളിച്ച സതീഷ്‌കുമാര്‍, തന്നെ ഒരാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പറഞ്ഞ കൈമാറിയ നമ്പറാണ് സുനിലിന്റേത്. അന്ന് രാത്രി സതീഷ്‌കുമാര്‍ മരിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായുള്ള അന്വേഷണത്തിന് ഹാജരാകാനാണ് സമന്‍സ്.

താന്‍ ആരെയും വിളിച്ചിട്ടില്ലെന്നും മലയാളമല്ലാതെ മറ്റ് ഭാഷകളൊന്നും അറിയില്ലെന്നും സുനില്‍ പറയുന്നു. നമ്പര്‍ എഴുതിയെടുത്തപ്പോള്‍ വന്ന പിഴവാകാം ഇതെന്നാണ് പൊലീസ് കരുതുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉണ്ണികൃഷ്ണന്‍ പോറ്റി പുറത്തിറങ്ങുമോ?; ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി

ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്

പ്രധാനമന്ത്രി ഇന്ന് രാജ്യസഭയില്‍ സംസാരിക്കും, കടുത്ത പ്രതിഷേധം ഉയര്‍ത്താന്‍ പ്രതിപക്ഷം

ഭിന്നശേഷി സംവരണത്തിൽ ഇന്ന് മന്ത്രിയുടെ പ്രസ്താവന; സ്വര്‍ണക്കൊള്ളയിൽ നിയമസഭ ഇന്നും പ്രക്ഷുബ്ധമാകും

വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍, ജോലി നഷ്ടമായവരില്‍ ശശി തരൂരിന്റെ മകനും

SCROLL FOR NEXT