Kerala

ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ പാല സഹായമെത്രാന്‍ ജയിലിലെത്തി 

വക്താവ് ഫാദര്‍ മാത്യു ചന്ദ്രന്‍കുന്നേലും സഹായമെത്രാനൊപ്പം ഉണ്ടായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാല  സഹായ മെത്രാന്‍ ജേക്കബ് മുരിക്കന്‍ സബ് ജയിലിലെത്തി കണ്ടു. കൂടിക്കാഴ്ച 15 മിനുട്ടോളം നീണ്ടു നിന്നു. രൂപത വക്താവ് ഫാദര്‍ മാത്യു ചന്ദ്രന്‍കുന്നേലും സഹായമെത്രാനൊപ്പം ഉണ്ടായിരുന്നു. ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവെച്ചതിനെ തുടര്‍ന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാല സബ് ജയിലിലെ മൂന്നാം സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക പരിശോധന റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പരിശോധന ഫലം പോസിറ്റീവ് ആണെന്നും, ഫ്രാങ്കോയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നുമാണ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതെന്നാണ് സൂചന. 

ബിഷപ്പിനെതിരെയുള്ള പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ക്കായി അന്വേഷണസംഘം ജലന്ധറിലേയ്ക്ക് തിരിച്ചു. ഫ്രാങ്കോ അറസ്റ്റിലായ സാഹചര്യത്തില്‍ കൂടുതല്‍ വൈദികരും കന്യാസ്ത്രീകളും ബിഷപ്പിനെതിരെ മൊഴി നല്‍കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്ലാണ് വീണ്ടും ജലന്ധറില്‍ പോയി മൊഴിയെടുക്കാന്‍ സംഘം തീരുമാനിച്ചത്. 
  
അതിനിടെ, .ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസില്‍ മിഷണറീസ് ഓഫ് ജീസസ് പിആര്‍ഒ സിസ്റ്റര്‍ അമലയ്ക്ക് പൊലീസ് നോട്ടീസ് അയച്ചു. ഒരാഴ്ചക്കുള്ളില്‍ ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുള്ളത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി: വി ശിവന്‍കുട്ടി

'മമ്മൂക്കയ്ക്ക് അതിനുള്ള പ്രിവിലേജുണ്ട്; സുഹൃത്താണെന്ന് കരുതി നമുക്ക് ചാൻസ് തരുമോ എന്ന് ചോദിക്കാൻ പറ്റില്ലല്ലോ'

വേടന്റെ പുരസ്‌കാരം അന്യായം; ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാധ്യസ്ഥരാണ്: ദീദി ദാമോദരന്‍

ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു; രണ്ടുദിവസത്തിനിടെ സ്വര്‍ണവിലയിലെ ഇടിവ് 1240 രൂപ

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിടാന്‍ ശ്രമം; പ്രതിയെ പെറ്റിക്കേസെടുത്ത് വിട്ടയച്ചു

SCROLL FOR NEXT