Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്ക് സാധ്യത ; ജാഗ്രതാ നിര്‍ദേശം

അടുത്തയാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് സൂചന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സംസ്ഥാനത്ത് കാലവര്‍ഷത്തിന് കരുത്തേകി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ മഴ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്തുകൂടി കരയിലേക്കു കയറാന്‍ ഒരുങ്ങുന്ന ന്യൂനമര്‍ദം അടുത്ത 4 ദിവസം കേരളം മുതല്‍ ഗുജറാത്ത് വരെയുള്ള സംസ്ഥാനങ്ങളില്‍  ശക്തമായ മഴയ്ക്ക് സാഹചര്യമൊരുക്കും. 

ഈ മാസം 7,8,9 തീയതികളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യും. ഈ ദിവസങ്ങളില്‍ കനത്ത ജാഗ്രത പുലര്‍ത്തണം. മലയോര മേഖലകളില്‍ മണ്ണിടിച്ചില് സാധ്യതയുണ്ട്. ഓഗസ്റ്റ് 10 ന് ശേഷം മഴയുടെ തീവ്രത കുറഞ്ഞേക്കും. അതിനിടെ അടുത്തയാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് സൂചന. ഇതു തുടര്‍മഴയ്ക്കും വഴിയൊരുക്കും. തുടര്‍ച്ചയായുള്ള ന്യൂനമര്‍ദ്ദങ്ങള്‍ കേരളത്തിലെ മഴക്കുറവ് നികത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍.

ജൂണ്‍ ഒന്നുമുതൽ ഇന്നലെ വരെ 19% മഴയുടെ കുറവാണ് സംസ്ഥാനത്തുള്ളത്. വയനാട്ടിലും ഇടുക്കിയിലുമാണ് ഏറ്റവും കുറവ്. ഏഴു ജില്ലകളിലാണ് ശരാശരി മഴ ലഭിച്ചത്. എന്നാല്‍ ഇത്തവണ മഴ കനത്താലും മുന്‍ വര്‍ഷങ്ങളിലേതു പോലെ പ്രളയത്തിന് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. 

തെക്കന്‍ കേരളത്തില്‍ വ്യാപകമഴയും വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയും ലഭിക്കാനാണ് സാധ്യത. ഓഗസ്റ്റ് 20 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓഗസ്റ്റ് അഞ്ചുമുതല്‍ അതി തീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചിച്ചിട്ടുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT