Kerala

ബാലകൃഷ്ണപിളളയല്ല പ്രായം കുറഞ്ഞ എംഎല്‍എ; താനാണ് ആ എംഎല്‍എയെന്ന് മാത്യു ടി തോമസ്

ആര്‍ ബാലകൃഷ്ണപിള്ളയാണോ മാത്യു ടി തോമസ് ആണോ പ്രായം കുറഞ്ഞ അംഗം എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭയുടെ ചരിത്രത്തിലെ  ഏറ്റവും പ്രായം കുറഞ്ഞ അംഗം ആരായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തത തേടി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് മാത്യു ടി തോമസിന്റെ കത്ത്. ആര്‍ ബാലകൃഷ്ണപിള്ളയാണോ മാത്യു ടി തോമസ് ആണോ പ്രായം കുറഞ്ഞ അംഗം എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം.

നിയമസഭാ വജ്രജൂബിലിയോടനുബന്ധിച്ച് പ്രമുഖ പത്രം പ്രസിദ്ധികരിച്ച സപ്ലിമെന്റില്‍ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം താനാണെന്ന് രേഖപ്പെടുത്തിയിരുന്നുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നിയമസഭാ സെക്രട്ടറിയേറ്റ് കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഒന്നുമുതല്‍ 14 വരെ സഭകളുടെ ഹൂ ഈസ് ഹൂ പ്രകാരം ബാലകൃഷ്ണപ്പിള്ളയാണ് ഏറ്റവും പ്രായം കുറഞ്ഞ അംഗം. ഈ സാഹചര്യത്തിലാണ് കത്ത് നല്‍കിയത്.

1934 ഏപ്രില്‍ ഏഴിനാണ് ബാലകൃഷ്ണപിള്ളയുടെ ജനനതിയ്യതിയെന്ന് ഇതേ പുസ്തകത്തിലുണ്ട്. 1960 ഫെബ്രുവരി 22ന് രണ്ടാം നിയമസഭ നിലവില്‍ വരുമ്പോള്‍ ഇതുപ്രകാരം 25 വയസ്സും 10.5 മാസവും ആയിരിക്കണം അദ്ദേഹത്തിന്റെ പ്രായം. തന്റെ ജനനതിയ്യതി 1961 സെപ്തംബര്‍ 27 ആണ്. താന്‍ ആദ്യമായി തെരഞ്ഞടുക്കപ്പെട്ട എട്ടാം നിയമസഭ നിലവില്‍ വന്നത് 1987 മാര്‍ച്ച് 25നാണ്. അന്ന് തനിക്ക് 25 വയസ്സും  ആറ് മാസവുമേ പ്രായമുള്ളു. രേഖകളുടെ സൂക്ഷ്മ പരിശോധന തെറ്റു തിരുത്താന്‍ നടപടി സ്വീകരിക്കണം. മാത്യു ടി  തോമസ് സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി അപമാനിച്ചു, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

'എന്തിനാണ് നീ ഇത് ചെയ്തത്, മനസ് പതറുന്നു, വിശ്വസിക്കാൻ ആവുന്നില്ലല്ലോ അപ്പൂസേ'; ഹരിമുരളിയുടെ വിയോ​ഗത്തിൽ സീമ ജി നായർ

7,200 mAh ബാറ്ററി, 50എംപി മെയിന്‍ കാമറ, പ്രാരംഭ വില 18,999 രൂപ; ഐക്യുഒഒയുടെ പുതിയ ഫോണ്‍ വിപണിയില്‍

ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം: വധശ്രമക്കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അരി വേവിക്കുന്നതിന് മുൻപ് 15 മിനിറ്റ് കുതിർക്കാം, പാചകത്തിന് ​ചെറിയ ബർണർ മതി, ഗ്യാസ് ലാഭിക്കാൻ ചില പൊടിക്കൈകൾ

SCROLL FOR NEXT