Kerala

ബാലകൃഷ്ണപിളളയല്ല പ്രായം കുറഞ്ഞ എംഎല്‍എ; താനാണ് ആ എംഎല്‍എയെന്ന് മാത്യു ടി തോമസ്

ആര്‍ ബാലകൃഷ്ണപിള്ളയാണോ മാത്യു ടി തോമസ് ആണോ പ്രായം കുറഞ്ഞ അംഗം എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭയുടെ ചരിത്രത്തിലെ  ഏറ്റവും പ്രായം കുറഞ്ഞ അംഗം ആരായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തത തേടി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് മാത്യു ടി തോമസിന്റെ കത്ത്. ആര്‍ ബാലകൃഷ്ണപിള്ളയാണോ മാത്യു ടി തോമസ് ആണോ പ്രായം കുറഞ്ഞ അംഗം എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം.

നിയമസഭാ വജ്രജൂബിലിയോടനുബന്ധിച്ച് പ്രമുഖ പത്രം പ്രസിദ്ധികരിച്ച സപ്ലിമെന്റില്‍ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം താനാണെന്ന് രേഖപ്പെടുത്തിയിരുന്നുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നിയമസഭാ സെക്രട്ടറിയേറ്റ് കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഒന്നുമുതല്‍ 14 വരെ സഭകളുടെ ഹൂ ഈസ് ഹൂ പ്രകാരം ബാലകൃഷ്ണപ്പിള്ളയാണ് ഏറ്റവും പ്രായം കുറഞ്ഞ അംഗം. ഈ സാഹചര്യത്തിലാണ് കത്ത് നല്‍കിയത്.

1934 ഏപ്രില്‍ ഏഴിനാണ് ബാലകൃഷ്ണപിള്ളയുടെ ജനനതിയ്യതിയെന്ന് ഇതേ പുസ്തകത്തിലുണ്ട്. 1960 ഫെബ്രുവരി 22ന് രണ്ടാം നിയമസഭ നിലവില്‍ വരുമ്പോള്‍ ഇതുപ്രകാരം 25 വയസ്സും 10.5 മാസവും ആയിരിക്കണം അദ്ദേഹത്തിന്റെ പ്രായം. തന്റെ ജനനതിയ്യതി 1961 സെപ്തംബര്‍ 27 ആണ്. താന്‍ ആദ്യമായി തെരഞ്ഞടുക്കപ്പെട്ട എട്ടാം നിയമസഭ നിലവില്‍ വന്നത് 1987 മാര്‍ച്ച് 25നാണ്. അന്ന് തനിക്ക് 25 വയസ്സും  ആറ് മാസവുമേ പ്രായമുള്ളു. രേഖകളുടെ സൂക്ഷ്മ പരിശോധന തെറ്റു തിരുത്താന്‍ നടപടി സ്വീകരിക്കണം. മാത്യു ടി  തോമസ് സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം