Kerala

ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയില്ല ; വ്യാഴാഴ്ചത്തേക്ക് മാറ്റി

ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ അറസ്റ്റ് തടയുക ലക്ഷ്യമിട്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിനോയി മുംബൈ കോടതിയെ സമീപിച്ചത്

സമകാലിക മലയാളം ഡെസ്ക്

മുബൈ : ലൈംഗീക പീഡനപരാതിയില്‍ ബിനോയി കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി. ഈ മാസം 27 ലേക്കാണ് കേസില്‍ വിധി പറയുന്നത് മാറ്റിവെച്ചത്. കേസ് പരിഗണിക്കുന്ന ജഡ്ജി അവധിയായതിനാലാണ് ദിന്‍ഡോഷി സെഷന്‍സ് കോടതിയുടെ നടപടി. ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ അറസ്റ്റ് തടയുക ലക്ഷ്യമിട്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിനോയി മുംബൈ കോടതിയെ സമീപിച്ചത്.

വിവാഹം കഴിച്ചുവെന്നാണ് നേരത്തെ നല്‍കിയ പരാതിയില്‍ യുവതി പറഞ്ഞതെന്ന് ബിനോയിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ബലാല്‍സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും ബിനോയി വാദിച്ചു. എന്നാല്‍ കുട്ടിയുടെ പിതൃത്വം ബിനോയി നിഷേധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡിഎന്‍എ ടെസ്റ്റ് അടക്കം നടത്തേണ്ടതുണ്ട്. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. 

കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി ഉണ്ടായെന്നു പരാമര്‍ശിച്ച് യുവതി ബിനോയിക്ക് അയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ടു നല്‍കിയ കത്തിലാണ് ഇക്കാര്യമുള്ളത്. ഭീഷണിയില്‍ ഭയമുണ്ട്. എങ്കിലും ബിനോയ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. ഒരു പിതാവ് മകനോട് അങ്ങനെ ചെയ്യുമെന്ന് വിചാരിക്കുന്നില്ലെന്നും യുവതി പറയുന്നു. ഡിസംബര്‍ 31നാണ് യുവതി കത്തയച്ചത്. 

പരാതിക്കാരിയുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ബിനോയ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010ല്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലാണ് ജനനം റജിസ്റ്റര്‍ ചെയ്തത്. പൊലീസില്‍ സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് പുറത്തുവന്നു. യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ കോളത്തില്‍ ബിനോയി വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സണ്ണി ജോസഫിനോട് എനിക്കുള്ളത് പ്രേമം; ചോദിക്കാതെ ഒരു കാര്യവും ചെയ്തിട്ടില്ല'; തലയില്‍ കൈവച്ച് അനുഗ്രഹിച്ച് സുധാകരന്‍

'മമത സര്‍ക്കാരിനെ പിഴുതെറിയും'; ആര്‍ജി കര്‍ ആശുപത്രിയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ അമ്മ ബിജെപി സ്ഥാനാര്‍ഥി

കുതിച്ചുയർന്ന് യുഎഇ സെൻട്രൽ ബാങ്കി​ന്റെ സ്വർണശേഖരം, ഒരു വർഷത്തിനുള്ളിൽ 75 ശതമാനം വർദ്ധനവ്

'കേരളം തുടര്‍ ഭരണത്തിന് കാത്തിരിക്കുന്നു; തമ്മിലടിക്കുന്നവര്‍ വന്നാല്‍ ബുദ്ധിമുട്ട്; ബിജെപിയെ അംഗീകരിക്കില്ല'

വിമതന്‍ പത്രിക പിന്‍വലിച്ചില്ല; കൊയ്യം ജനാര്‍ദ്ദനനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്

SCROLL FOR NEXT